NewsInternational

പാകിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല

കറാച്ചി : വീട്ടുകാരുടെ സമ്മതം ഇല്ലാതെ പ്രേമിച്ച യുവാവിന്റെ ഒപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയെ സ്വന്തം മാതാവും സഹോദരനും ചേര്‍ന്ന് അഗ്നിക്കിരയാക്കി. പാകിസ്ഥാന്‍ പെണ്‍കുട്ടി സീനത്ത് റഫീക്കാണ് (18) ദാരുണമായി കൊല്ലപ്പെട്ടത്.

ഹൈസ്ക്കൂൾ കാലഘട്ടം മുതലേ ഇരുവരും പ്രണയത്തിലായിരുന്നു. സീനത്തിന്റെ മാതാവ് പെര്‍വീന്‍ ബിബി പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ ഹസ്സനോടൊപ്പം സീനത്ത് ഇറങ്ങി പോകുകയായിരുന്നു. എന്നാല്‍ ഒരു ദിവസം പെര്‍വീന്‍ ബീബി ഔപചാരികമായി വിവാഹം നടത്തി തരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി. വീട്ടിലെത്തിയ സീനത്തിനെ മാതാവും സഹോദരനും അകാരണമായി മര്‍ദിക്കുകയും കട്ടിലില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്ന് ഹസ്സന്‍ഖാന്‍ പറഞ്ഞു. കുറ്റം നടത്തിയ ശേഷം പെര്‍വിന്‍ ബീബി കുടുംബത്തിന് മാനഹാനിയുണ്ടാക്കിയവളെ കൊലപ്പെടുത്തിയെന്ന് വിളിച്ച് പറയുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ മരണശിക്ഷയ്ക്കും മകനെ ജീവപര്യന്തത്തിനും കോടതി വിധിച്ചു.

ആയിരത്തോളം യുവതികളാണ് പാകിസ്ഥാനില്‍ ഇതുവരെ ദുരഭിമാനകൊലയ്ക്ക് ഇരയായിട്ടുള്ളത്. 800 യുവതികള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ യുവതികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിന്റെ തെളിവാണിതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മാതൃകാപരമായ ശിക്ഷാനടപടികളിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കു എന്ന് കമ്മീഷന്‍ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button