KeralaNews

സംസ്ഥാനത്തെ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും : ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരോ ദിവസവും കടന്നു പോകുന്നത് ഞെട്ടിക്കുന്ന ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടേയും കൊലപാതകത്തിന്റേയും വാര്‍ത്തകളെ കൊണ്ടാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്തു നോക്കുകയാണെങ്കില്‍ കുറ്റകൃത്യങ്ങളില്‍ അഞ്ച് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് കാണാം. 2011 മുതല്‍ 2016 വരെയായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2010 ല്‍ രജിസ്റ്റര്‍ ചെയ്ത ആകെ കുറ്റകൃത്യങ്ങളുടെ കണക്ക് 3.7 ശതമാനം ആയിരുന്നുവെങ്കില്‍ 2015 ല്‍ 6.7 ശതമാനത്തിലെത്തി 2016 ഒക്ടോബര്‍ വരെ മാത്രം 5,89,592 കേസുകള്‍ ഉണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭവും സാമ്പത്തിക തട്ടിപ്പും വര്‍ഷം തോറും കൂടിവരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2013 ല്‍ 80, 2014 ല്‍ 76,2015 ല്‍ 67 2016ല്‍ 189 എന്നിങ്ങനെയാണ് ലൈംഗികാതിക്രമങ്ങളില്‍ ഇരയായ പെണ്‍കുട്ടികളുടെ എണ്ണം. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ ചുവടുറപ്പിച്ചുവെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തിനിടെ 6,835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016ല്‍ മാത്രം 25 കുട്ടികളാണ് കൊലചെയ്യപ്പെട്ടത്. 765 കുട്ടികള്‍ മാനഭംഗത്തിനിരയായി. പട്ടിക ജാതി പട്ടിക വര്‍ഗ സമുദായത്തില്‍പ്പെട്ട 451 പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരില്‍ അധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ പെണ്‍കുട്ടികളാണ്. ഇത് പുറത്തുവന്ന കണക്കുകള്‍ മാത്രം. ഇതിന്റെ എത്രമാത്രം ഇരട്ടിയായിരിക്കും പുറത്തുവരാത്ത കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button