KeralaNews

മൊബൈലിൽ സംസാരിച്ചു കൊണ്ട് പോയ മകൾ കിണറ്റിൽ വീണു, രക്ഷിക്കാൻ അച്ഛനും കൂടെ ചാടി -പിന്നീട് സംഭവിച്ചത്

 

കടുത്തുരുത്തി :മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ നാൽപത് അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണ മകളെ രക്ഷിക്കാനായി അച്ഛനും കൂടെ ചാടി.അവസാനം രണ്ടുപേരെയും രക്ഷിക്കാനായി അഗ്നിശമന സേനാ വിഭാഗം എത്തി ഇരുവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഉഴവൂർ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ബ്ലസി (18 )യും പിതാവ് മലയിൽ ജോസുമാണ് കിണറ്റിൽ പെട്ടത്.

തലേന്ന് കോളേജിൽ പോകാതിരുന്ന ബ്ലെസ്സി പിറ്റേന്ന് കോളേജിൽ വരുന്നെന്നു വിവരം കൂട്ടുകാരിയെ വിളിച്ചറിയിച്ചു കൊണ്ട് നടക്കുമ്പോൾ അറിയാതെ കാൽ വഴുതി വീടിന്റെ പിന്നാമ്പുറത്തുള്ള പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. നിലവിളിയും ശബ്ദവും കേട്ട് ഓടി വന്ന പിതാവ് കുറച്ചു ദൂരം കയറിൽ പിടിച്ചും പിന്നീട് കിണറ്റിലേക്ക് ചാടിയും മകൾ മുങ്ങിപ്പോകാതെ രക്ഷിച്ചു. എന്നാൽ ഇരുവർക്കും കരയിൽ കയറാൻ കഴിയാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും ഫയർ ഫോഴ്‌സിനെ വിളിക്കുകയായിരുന്നു.ഇരുവർക്കും നിസാര പരുക്ക് പറ്റിയതിനാൽ ആശുപത്രിയിൽ ചികിത്സ തേടി.

image courtesy- Manorama TV

shortlink

Related Articles

Post Your Comments

Related Articles


Back to top button