Kerala

മലപ്പുറത്ത് വീണ്ടും ലൗ ജിഹാദെന്ന് ആരോപണം :രണ്ട് ഭാര്യമാരുള്ള യുവാവ് വീട്ടമ്മയുമായി ഒളിച്ചോടി

മലപ്പുറം•മലപ്പുറം വീണ്ടും ലൗ ജിഹാദെന്ന് ആരോപണം. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി നിയാസ് എന്ന യുവാവാണ് പൂക്കോട്ടുംപാടം അമരമ്പലം ശിവക്ഷേത്ര ത്തിനടുത്തു താമസിക്കുന്ന വീട്ടമയെപ്രേമം നടിച്ചു വലയിലാക്കിയത്. യുവതി ആറുവയസ്സുള്ള പെൺകുട്ടിയുടെ മാതാവും, ഭർത്തൃമതിയുമാണ്. യുവാവിന് നിലവിൽ രണ്ടു ഭാര്യമാരും മൂന്നുകുട്ടികളും ഉണ്ട്. യുവതിയുടെ ഭർത്താവ് എർണാകുളത്തു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. യുവതി സ്വന്തം മാതാപിതാകളുടെ കൂടെയായിരുന്നു താമസം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മൊബൈലിൽ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഈ ഒളിച്ചോട്ട വിവരം അറിയുന്നത്. ഭർത്താവും ആറു വയസ്സുകാരി മകളുമുണ്ടെന്നിരിക്കെ യുവതിയുടെ ഈ പ്രവർത്തി ഒരു നാട്ടിലെ തന്നെ മതമൈത്രിയുടെ കടയ്ക്കൽ കത്തിവച്ചതുപോലെ ആയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

മാസങ്ങൾക്കു മുൻപ് നിയാസുമായും, യുവാതിയുമായും നേതാക്കൾ ഇടപെട്ടു രമ്യമായി സംസാരിച്ചു തീർത്ത വിഷയത്തിൽ വീണ്ടും യുവതിയുമായി ബന്ധം തുടർന്ന യുവാവ് ഒരാഴ്ചയായി പാലക്കാട് താമസിക്കുന്നതായി വിവരം ലഭിച്ചു. നിയമപരമായി വിവാഹം ചെയ്തതായോ, മറ്റു മതസംബന്ധമായ വിവാഹ നടപടികളോ നടന്നതായി ബന്ധുക്കൾക്ക് വിവരമില്ല. തീർത്തും നിസ്സഹായ അവസ്ഥയിൽ ഉള്ള കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മുതലെടുത്തു നടന്ന ഈ പ്രവർത്തി തീർത്തും പ്രതിഷേധാർഹം എന്ന് പൊതുജനസംസാരം.

ഭർത്താവ് നിലവിലിരിക്കെ മറ്റൊരാളെ നിയമപരമായി വിവാഹം ചെയ്യാൻ യുവതിക്കും കഴിയില്ല. നിയാസ് പൂക്കോട്ടുംപാടം ടൗണിൽ ഒരു മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു. ഷോപ്പിൽ വച്ച് പരിചയപ്പെട്ട ഇവരുടെ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം ഭർത്താവു കവളമുക്കട്ട സ്വദേശി ശ്രീ അഭിലാഷ് “ഹനുമാൻസേന” സംസ്ഥാന, ജില്ലാ , മണ്ഡലഭാരവാഹികളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരിപ്പോൾ പാലക്കാട് വാടക വീട്ടിൽ താമസിച്ചു വരുന്നതായി വിവരം ലഭിച്ചത്. യുവാവ് പെൺകുട്ടിയോടും, കുടുംബത്തോടും ആത്മഹത്യാ ഭീഷണി മുഴക്കി സമ്മര്‍ദ്ദത്തിലാക്കിയതായും ബന്ധുക്കൾ പറഞ്ഞു. വരുംദിവസ്സങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടുപോവാൻ ഒരുങ്ങുകയാണ് ഭർത്താവും ബന്ധുക്കളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button