NewsIndia

മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ അനുമതി ചോദിച്ച ഭീകരന് സുപ്രീം കോടതിയുടെ മറുപടി

 

ന്യൂഡല്‍ഹി; “കുടുംബത്തിന്റെ പേരില്‍ കരുണയ്ക്കായി യാചിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല” മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട് ഭീകരന്‍ മുഹമ്മദ് നൗഷാദ് നൽകിയ ഇടക്കാല ഹർജി സുപ്രീം കോടതി തള്ളികൊണ്ടുള്ള വിധിയാണ് ഇത്. നിഷ്കളങ്കരായ ആളുകളെ ഭീകരാക്രമണത്തില്‍ വധിച്ചവര്‍ സ്വന്തം കുടുംബത്തെയും മറക്കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

എനിക്ക് മകനുണ്ട്, മകളുണ്ട്, മക്കളുണ്ട്  കുടുംബമുണ്ട് എന്ന് നിങ്ങള്‍ക്കു പറയാനാകില്ല. ജാമ്യത്തിനായി വാദിക്കാനുമാകില്ല,നിഷ്കളങ്കളരായ ആളുകളെ നിങ്ങള്‍ കൊലപ്പെടുത്തിയ നിങ്ങള്‍ക്ക് ജാമ്യമേ ഇല്ല – സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.1996 മേയ് 21നു ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിച്ച മുഹമ്മദ് നൗഷാദിനു പിന്നീട് അത് ജീവപര്യന്തം തടവാക്കി മാറ്റുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button