KeralaNews

സുനിയും മണികണ്ഠനും ബിജീഷും നല്‍കുന്ന മൊഴിയിലെ വൈരുദ്ധ്യം പൊലീസിന് തലവേദനയാകുന്നു

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെ കുഴക്കി പിടിയിലായ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം.കൂട്ടുപ്രതികളായ മണികണ്ഠനും ബിജീഷും നല്‍കിയ മൊഴികളെല്ലാം മുഖ്യപ്രതി പള്‍സര്‍ സുനി നിഷേധിച്ചു.പൾസർ സുനി മറ്റാർക്കു വേണ്ടിയോ ആണ് ഇത് ചെയ്തതെന്നായിരുന്നു മറ്റു രണ്ടു പ്രതികളുടെയും മൊഴി. എന്നാൽ പിടിയിലായതോടെ പൾസർ സുനി ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

സുനിക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും കൃത്യത്തിന് ശേഷം വിവരങ്ങള്‍ സുനി ആരെയോ ഫോണില്‍ വിളിച്ചിരുന്നുവെന്നും സംഭവത്തിന് പിറ്റേന്ന് ആരെയോ കാണാന്‍ പദ്ധതിയിട്ടിരുവെന്നും മുൻപ് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു.എന്നാൽ സുനി ഇതെല്ലാം തള്ളി, പിറ്റേന്ന് കാണാന്‍ പദ്ധതിയിട്ടിരുന്നത് അതിക്രമത്തിന് ഇരയായ സ്ത്രീയെയായിരുന്നു എന്നും ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാട്ടി 50 ലക്ഷം രൂപ വാങ്ങാനായിരുന്നു നീക്കമെന്നും സുനി പറഞ്ഞു.അന്നു രാത്രി മതില്‍ ചാടിക്കടന്ന് സുനി ആരെയോ കണ്ടുവെന്നാണ് ബിജീഷിന്റെ മറ്റൊരു മൊഴി.പോലീസിനെ വഴിതെറ്റിക്കുന്ന തരത്തിലാണ് പ്രതികളുടെ മൊഴികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button