International

പ്രകൃതി സ്‌നേഹിയായ ഭീകരനോ? കഴുത്തുവെട്ടുന്നതിനേക്കാള്‍ ഭീകരമാണ് മരം വെട്ടുന്നതെന്ന് ഭീകരന്‍

കാബൂള്‍: മനുഷ്യന്റെ കഴുത്തുവെട്ടുന്നത് വെറും ഈസിയാണെന്ന് പരാമര്‍ശിച്ചിരിക്കുകയാണ് താലിബാന്‍ ഭീകരന്‍.  കഴുത്തുവെട്ടുന്നതിനേക്കാള്‍ ഭീകരമാണ് മരം വെട്ടുന്നതെന്ന് ഭീകരന്‍ പറയുന്നു.

അഫ്ഗാനിസ്ഥാനിലെങ്ങും മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും കൃഷി ഇറക്കണമെന്നും താലിബാന്‍ നേതാവ് പറയുന്നു. ഭീകരന്മാര്‍ക്കിടയില്‍ പ്രകൃതി സ്‌നേഹിയുണ്ടോ എന്നു ചോദിച്ചു പോകും. ഭൂമിയെ മനോഹരമാക്കാന്‍ പോരാളിയും സാധാരണക്കാരും നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് ഇയാള്‍ പറയുന്നു.

ഇതിലൂടെ അള്ളാഹു സന്തോഷിക്കുമെന്നും ഭീകരന്‍ പറയുന്നു. അഫ്ഗാന്‍ വനനശീകരണത്തിന്റെ ദൂഷ്യവശങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് താലിബാന്‍ നേതാവിന്റെ പ്രസ്താവന. ഇതുവരെ പരിസ്ഥിതി വിഷയങ്ങളില്‍ ഭീകരര്‍ ഇടപ്പെട്ടിട്ടില്ല. മരങ്ങള്‍വച്ചുപിടിപ്പിക്കുന്നതിന് പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ഭീകരന്‍ പറയുന്നു. ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കുകയും കൃഷി ഇറക്കുകയും ചെയ്താല്‍ ഭൂമിയിലും സ്വര്‍ഗത്തിലും ആ പ്രവൃത്തി വിലപിടിച്ചതായിമാറുമെന്നും ഇയാള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button