KeralaNews

പള്‍സര്‍ സുനി ഹോട്ടലുടമയോട് ഒഴുക്കുവെള്ളമുള്ള സ്ഥലം അന്വേഷിച്ചതെന്തിന്? പോലിസ് അന്വേഷണം പുതിയവഴിക്ക്‌

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം പുതുവഴിക്ക്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൾസർ സുനി ഉപേക്ഷിച്ചത് അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പെന്നു പോലീസിനു സൂചന ലഭിച്ചു. അറസ്റ്റിലാകുന്നതിനു മുമ്പ് പ്രതികൾ എത്തിയ കൊച്ചിയിലെ ഹോട്ടലിൽ പൾസർ സുനിയെയും വിജേഷിനെയും തെളിവെടുപ്പിനായി എത്തിച്ചു. ഇരുവരെയും ഹോട്ടലുടമ തിരിച്ചറിയുകയും ചെയ്തു. അറസ്റ്റിനു മുമ്പാണ് ഫോൺ ഉപേക്ഷിച്ചതെന്ന് ഹോട്ടലുടമയുടെ മൊഴിയിൽ നിന്നാണ് പോലീസിനു സൂചന ലഭിച്ചത്.

ഭക്ഷണം വാങ്ങുന്നതിനാണ് പ്രതികൾ ഹോട്ടലിൽ എത്തിയത്. ഭക്ഷണം വാങ്ങിയ ശേഷം നല്ല ഒഴുക്കുള്ള വെള്ളമുള്ള സ്ഥലം എവിടെയാണുള്ളതെന്നു സുനി ഹോട്ടലുടമയോടു ചോദിക്കുകയും ചെയ്തു. ഇക്കാര്യം ഹോട്ടലുടമ പോലീസിനോടു പറഞ്ഞു. ഗോശ്രീ പാലത്തിനു ചുവട്ടിലാണ് ഫോൺ ഉപേക്ഷിച്ചതെന്നു പ്രതികൾ പോലീസിനു നേരത്തെ മൊഴി നൽകിയിരുന്നു. ഇതുപ്രകാരമാണ് ഫോൺ ഉപേക്ഷിച്ചത് അറസ്റ്റിനു മുമ്പാകാം എന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

അതിനിടെ, ഈ കേസിന്റെ നിർണായക തെളിവാകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതികൾ നടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണത്തിലേക്കു വെളിച്ചം വീശുന്നതാണ് ഈ ദൃശ്യങ്ങൾ. നടി സഞ്ചരിച്ചിരുന്ന എസ്‌യുവി വാഹനത്തെ ടെംപോ ട്രാവലറിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ചയും തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button