CinemaMovie SongsEntertainmentMovie Gossips

അന്ന് മമ്മൂട്ടി രക്ഷപ്പെട്ടത് തന്നെ ഒറ്റികൊടുത്തുകൊണ്ട്; രവി വള്ളത്തോള്‍

മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ്‌ രവി വള്ളത്തോള്‍. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ രവി വള്ളത്തോളിനെ മമ്മൂട്ടി ഒറ്റികൊടുത്തു. വിധേയന്റെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവമാണ് കാര്യം. മമ്മൂട്ടിയുമായുള്ള അഭിനയ മുഹൂര്‍ത്തങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നതിനിടയിലാണ് ഈ കാര്യം രവി വള്ളത്തോള്‍ തുറന്നു പറയുന്നത്.

സംഭവമിങ്ങനെ… ”വിധേയന്റെ ചിത്രീകരണം മംഗലാപുരത്തു നിന്നും അമ്പതു കിലോമീറ്റർ അകലെ പുത്തൂരിലായിരുന്നു നടന്നിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധായകന്‍. അടൂർ സാറിന്റെ സെറ്റിൽ പേടിയോടെയാണ്‌ അഭിനയിക്കുന്നത്‌. ഭാസ്കരപട്ടേലരായിമമ്മൂട്ടി റെഡിയായിക്കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്‌. എന്നാല്‍ ഷൂട്ടിംഗ് ഇടയില്‍ മമ്മുക്കയുടെ മുഖം ആകെ വല്ലാതായിരിക്കുന്നു. എന്തായെന്ന് തിരക്കിയപ്പോള്‍ ‘കുറച്ചു മുമ്പ്‌ ഇവിടെ എത്തിയതേയുള്ളൂ. ദുൽഖറിന്‌ മഞ്ഞപ്പിത്തമാണ്‌. ബോംബെയിൽ നിന്നു വരുന്ന വഴി മദ്രാസിൽ ഇറങ്ങണമെന്നു വിചാരിച്ചതാ. പക്ഷേ അടൂർ സാർ സമ്മതിച്ചില്ല. അവനെ കാണാത്തതിൽ വല്ലാത്തൊരു വിഷമം.’

മനസിൽ ദേഷ്യമിരട്ടിക്കുന്നത്‌ മുഖത്ത്‌ കാണാം. എന്നാലും ഒന്നും പറയാതെ തയ്യാറായി നില്‍ക്കുകയാണ്. ഞാനും മമ്മുക്കയും തമ്മിലുള്ള ഡയലോഗ്‌ സീനാണ്‌ എടുക്കേണ്ടത്‌. കന്നഡയിലാണ്‌ ഡയലോഗ്‌. മംഗലാപുരത്തെ ഒരു കോളജിൽ നിന്നെത്തിയ പ്രഫസറാണ്‌ ഞങ്ങളെ ഡയലോഗുകൾ പഠിപ്പിച്ചത്‌. അടൂർ സാർ ആക്ഷൻ പറഞ്ഞു. ആദ്യം എന്റെ ഡയലോഗ്‌. അതിന്‌ മമ്മുക്ക മറുപടി പറയുന്നതിനിടെ ഇടയ്ക്കുള്ള ചെറിയ പോർഷൻ മറന്നുപോയി. അത്‌ അറിയാതിരിക്കാൻ അദ്ദേഹം മുഖം ചെറുതായൊന്നു തിരിച്ചു. പക്ഷേ ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂർ സാർ അതു കണ്ടുപിടിച്ചു. റീടേക്ക്‌ എടുത്തിട്ടും അതേ അവസ്ഥ.

‘മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്‌? അടൂർ സാർ ചോദിച്ചപ്പോൾ മമ്മുക്ക വിഷയം മാറ്റാൻ ശ്രമിച്ചു. ‘സാർ അത്‌ മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം?’ മമ്മുക്ക പറഞ്ഞതു കേട്ടപ്പോൾ ഞാനാകെ വിറച്ചുപോയി. ആ സിനിമയിൽ മേക്കപ്പിടരുതെന്ന്‌ അടൂര്‍ സാറിന്റെ പ്രത്യേകം നിർദേശമുണ്ടായിരുന്നു.

‘രവി അതു ചെയ്യില്ലല്ലോ. എന്നാലും നോക്കാം.’ അടൂർസാർ എന്റെ മുഖത്ത്‌ വിരൽകൊണ്ടു തൊട്ടുനോക്കി. ‘ഉണ്ട്‌ സാർ ഇട്ടിട്ടുണ്ട്‌.’ മമ്മുക്ക ഉറപ്പിച്ചുപറഞ്ഞു. ഞാനാകെ വല്ലാതായി. പക്ഷേ അടൂർ സാറിനു കാര്യം പിടികിട്ടി. ‘രവിക്ക്‌ ഇപ്പോഴുള്ള മേക്കപ്പ്‌ മുകളിൽ നിന്ന്‌ കൊടുത്തിട്ടുള്ളതാണ്‌. അതു മാറ്റാൻ നമുക്കൊന്നുമാവില്ല.’

അടൂർസാറിന്റെ നർമ്മം കേട്ട്‌ എല്ലാവരും ചിരിച്ചു. പക്ഷേ ആ അവസ്ഥയിൽ എനിക്കു ചിരിക്കാൻ കഴിഞ്ഞില്ല. ഷോട്ട്‌ കഴിഞ്ഞയുടൻ തന്നെ മമ്മുക്ക എന്റടുത്തേക്കു വന്നു. വിട്ടുകള, രവീ, അടൂർ സാറിനോട്‌ അതെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ പെട്ടുപോയേനെയെന്നു പറഞ്ഞു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button