KeralaNews

മലയോര ഹൈവേ നിര്‍മ്മാണം വേഗത്തില്‍; മുഖ്യമന്ത്രി

 

തിരുവനന്തപുരം: മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുന്ന മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയെന്നും സംസ്ഥാനത്ത് ആറിടങ്ങളില്‍ ഹൈവേ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് നന്ദാരപടവു നിന്നും തിരുവനന്തപുരം പാറശാല വരെ 1251 കിലോ മീറ്റര്‍ നീളത്തിലാണ് മലയോര ഹൈവെ നിര്‍മ്മിക്കുന്നത്. ഇതില്‍ കാസര്‍ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രവൃത്തികളാണ് ആരംഭിച്ചത്.സംസ്ഥാനത്തെ മലയോര മേഖലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാകുന്നത്

കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ ചോവാര്‍ വരെയുള്ള 23 കിലോ മീറ്റര്‍ ദൂരത്തെ റോഡ് നിര്‍മ്മാണം നാല്‍പ്പത് ശതമാനത്തോളം പൂര്‍ത്തിയായി. 53.93 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ മേഖലയിലെ പ്രവൃത്തിക്ക് 2018 ജൂണിലാണ് കരാര്‍ നല്‍കിയിരുന്നത്. കാസര്‍ഗോഡ്- കോളിച്ചാല്‍- എടപ്പറമ്പ് മേഖലയില്‍ മുപ്പത് ശതമാനത്തോളം പണി ഇതിനകം പൂര്‍ത്തീകരിച്ചു. 24 കിലോ മീറ്റര്‍ ദൂരത്തില്‍ 84.65 കോടി രൂപ ചെലവു കണക്കാക്കിയ പ്രവൃത്തിക്ക് 2018 ജൂലൈയിലാണ് കരാര്‍ ഒപ്പു വെച്ചത്. കൊല്ലം ജില്ലയിലെ കൊല്ലായില്‍ പുനലൂര്‍ മേഖലയിലെ ജോലിയും ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button