NewsIndia

അമിത് ഷായുടെ റാലിക്കെതിരെ നടന്ന ആക്രമണത്തിനെതിരെ വിമര്‍ശനവുമായി ശിവരാജ് സിംഗ് ചൗഹാന്‍

 

ഭോപാല്‍: ബംഗാളില്‍ അമിത്ഷായുടെ റാലിക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിംഗ് ചൗഹാന്‍. ജനാധിപത്യത്തെ മമതാ ബാനര്‍ജി അക്രമാധിപത്യമാക്കിയെന്നും ചൗഹാന്‍ പറഞ്ഞു.

താന്‍ കരുതിയത് മമതാ ബാനര്‍ജി ശക്തയായ നേതാവാണെന്നാണ്. എന്നാല്‍ പരാജയഭീതിയില്‍ അവര്‍ ഗുണ്ടകളെ ഇറക്കി ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമതയെ നയിക്കുന്നത് ഭയം മാത്രമാണെന്നും കാല്‍ ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് മമത തിരിച്ചറിയുന്നില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. ബംഗാളില്‍ ജനാധിപത്യം അപകടത്തിലായെന്ന് അമിത് ഷായും ആരോപിച്ചു.

കൊല്‍ക്കത്തയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

കൊല്‍ക്കത്തയില്‍ റാലി നടത്തുന്നതിനിടെ അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകളും വടികളും എറിഞ്ഞതാണ് സംഘര്‍ഷത്തിനു തുടക്കം. തുടര്‍ന്ന് ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി.

shortlink

Related Articles

Post Your Comments

Related Articles


Back to top button