NewsInternational

ബ്രിട്ടനില്‍ പോസ്റ്റല്‍ ബാലറ്റ് വിവാദം പുകയുന്നു

 

ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ടിയില്‍ പോസ്റ്റല്‍ ബാലറ്റ് വിവാദം പുകയുന്നു. വെള്ളിയാഴ്ച ആരംഭിച്ച വോട്ടെടുപ്പില്‍ ആയിരത്തിലധികം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ടി അംഗങ്ങള്‍ക്ക് ഒന്നിലധികം പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചുവെന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ഒന്നിലധികം പ്രാദേശിക ഘടകങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും രണ്ടുപേരില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കുമാണ് ഒന്നിലധികം പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്ന അംഗങ്ങളെ പാര്‍ടിയില്‍നിന്ന് പുറത്താക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ടി പ്രസ്താവനയിറക്കി. ഇത് പോസ്റ്റല്‍ ബാലറ്റിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ടെന്നും പ്രസ്താനവയില്‍ വ്യക്തമാക്കി.

1,60,000 കണ്‍സര്‍വേറ്റീവ് പാര്‍ടി അംഗങ്ങള്‍ നേരിട്ട് വോട്ട് ചെയ്താണ് അടുത്ത പ്രധാനമന്ത്രിക്കായുള്ള കണ്‍സര്‍വേറ്റീവ് പാര്‍ടി നേതാവിനെ തെരഞ്ഞെടുക്കുന്നത്. മുന്‍ വിദേശ സെക്രട്ടറി ബോറിസ് ജോണ്‍സണും നിലവിലെ വിദേശ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് പ്രധാനമന്ത്രിക്കായുള്ള അവസാന മത്സരം. ജൂലൈ 23നാണ് വിജയിയെ പ്രഖ്യാപിക്കുക. ബ്രെക്‌സിറ്റ് വിടുതല്‍ കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാനാകാത്തതിനാല്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി തെരസേ മേ നേരത്തെ രാജിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button