KeralaNews

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങൾ അയച്ച 60 കാരന്‍ പിടിയില്‍

ചാലക്കുടി : വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടർന്നു അങ്കമാലി ജവഹർ നഗർ കളമ്പാടൻ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു. മാസങ്ങൾക്കുമുൻപാണ് പല നമ്പറുകളിൽ നിന്ന് വീട്ടമ്മയ്ക് അശ്ളീല മെസേജുകളും വിഡിയോയും വന്നത്. ഫേസ്ബുക്കിൽ നിന്നുള്ള മകളുടെ ഫോട്ടോ ഉപയോഗിച്ചു അശ്ളീല ഫോട്ടോ നിർമിച്ചു പലർക്കും അയച്ചുകൊടുത്തെന്നും വീട്ടമ്മ പരാതിപ്പെട്ടു.

പ്രതിയുടെ കൂർമ്മ ബുദ്ധിയാണ് പോലീസിനെ ചുറ്റിച്ചത്. വര്ഷങ്ങള്ക്കു മുൻപ് വാടകയ്ക്കു താമസിച്ച വീട്ടിലെ വിലാസം ഉപയോഗിച്ചാണ് പ്രതി സിം കാർഡ് തരപ്പെടുത്തിയത്. പ്രതിയുമായി ബന്ധപെട്ടു പൊലീസിന് ആകെ ലഭിച്ച തെളിവ് പ്രതിയുടെ ശബ്ദത്തിലുള്ള വാട്സ് ആപ് വോയിസ് മെസ്സേജ് മാത്രമായിരുന്നു. അങ്കമാലിയിൽ സോളാർ ഹീറ്ററുകളും അനുബന്ധ സാധനങ്ങളും വിറ്റിരുന്ന പ്രതിയെ പോലീസ് പിടിച്ചത് ശബ്ദ സന്ദേശം അങ്കമാലിയിലെ വിവിദ പ്രദേശങ്ങളിൽ കേൾപ്പിച്ചാണ്.

ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊട്ടാരക്ക സിഐ റോയ്, ആളൂർ എസ് .ഐ സുശാന്ത് , ക്രൈം സ്‌ക്വാഡ് എഎസ്‌ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മദപ്പാട്ടിൽ, റോയ് പൗലോസ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button