MollywoodNews

ഒരു ഹോട്ടൽ റൂം ഞാൻ ബുക്ക് ചെയ്തിരുന്നു. പക്ഷേ അവർ ടാക്സി ബുക്ക് ചെയ്ത് വീട്ടിൽ തന്നെ പോകാൻ അനുവദിച്ചു

ചാർട്ടഡ് ഫൈറ്റിൽ വന്നതുകൊണ്ടും ഇത്രയും സുരക്ഷാ മാർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും വീട്ടിൽ തന്നെ പോയി ക്വാറന്റീനിൽ ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി.

ജിബൂട്ടി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്ത് പോയി ലോക്ഡൌണില്‍ അവിടെ കുടുങ്ങിയ നടി അഞ്ജലി നായരും സം ഘവും നാട്ടില്‍ തിരിച്ചെത്തി. വെറും പതിനഞ്ച് ദിവസത്തെ ഷൂട്ടിനായി പോയ താന്‍ തിരിച്ചെത്തിയത് മൂന്ന് മാസത്തിനുശേഷമാണ്. തന്റെ ആദ്യ വിദേശയാത്രയുടെ അനുഭവം പങ്കുവച്ച് അഞ്ജലി എത്തിയിരിക്കുകയാണ്.   സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച  വീഡിയോയില്‍ താരം പറയുന്നതിങ്ങനെ…

‘കുറേ ദിവസങ്ങൾക്കു ശേഷമാണ് ലൈവിൽ വരുന്നത്. ഞാനടക്കമുള്ള എഴുപത് പേരടങ്ങുന്ന സംഘമാണ് നാട്ടിലെത്തിയത്. ആറാം തിയതി പുലർച്ചെയാണ് എത്തിയത്. നിര്‍മാതാവും അദ്ദേത്തിന്റെ ഭാര്യയും ബുക്ക് ചെയ്ത ചാർട്ടഡ് ഫ്ലൈറ്റിലാണ് ഞങ്ങൾ എത്തിയത്. യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പ് വരെ നാട്ടിലെത്താനാകുമെന്ന് യാതൊരു വിശ്വാസവുമില്ലായിരുന്നു. കാരണം രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. നിർമാതാവായ ജോബി .പി സാമും ഇന്ത്യൻ എംബസ്സിയും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. ഞങ്ങളുടെ എല്ലാവരുടെയും ടെംപറേച്ചർ നോക്കി മാസ്ക് ഒക്കെ തന്നാണ് വിമാനത്താവളത്തിലേയ്ക്ക് അയച്ചത്. ജിബൂട്ടിയിലെ വില്ലയിലായിരുന്നു താമസം. അവിടെയും ക്വാറന്റീനിൽ തന്നെയായിരുന്നു. ആരും പുറത്തിറങ്ങിയിട്ടില്ല. അങ്ങനെ വിമാനത്താവളത്തിൽ എത്തിയപ്പോഴും സാനിറ്റൈസർ വച്ച് സീറ്റൊക്കെ വൃത്തിയാക്കിയിരുന്നു. ഒരു സീറ്റ് ഇടവിട്ടാണ് ഇരുന്നതും. എറണാകുളത്ത് ഇറങ്ങിയപ്പോഴും സുരക്ഷാ പരിശോധന ഉണ്ടായിരുന്നു.

കൊച്ചിയിൽ എത്തിയപ്പോൾ, എങ്ങോട്ടാണ് പോകേണ്ടതെന്ന് അവർ അവിടെ നിന്നും ചോദിച്ചിരുന്നു. എന്റെ വീട്ടിൽ അമ്മയും മകളുമാണുള്ളത്. എനിക്കായി ഒരു റൂം ക്വാറന്റീനിനായി അമ്മ തന്നെ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ ഒരു ഹോട്ടൽ റൂം ഞാൻ ബുക്ക് ചെയ്തിരുന്നു. പക്ഷേ അവർ ടാക്സി ബുക്ക് ചെയ്ത് വീട്ടിൽ തന്നെ പോകാൻ അനുവദിച്ചു. ഇവിടെ വന്ന് വാർഡ് കൗൺസിലറെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞു.

ചാർട്ടഡ് ഫൈറ്റിൽ വന്നതുകൊണ്ടും ഇത്രയും സുരക്ഷാ മാർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും വീട്ടിൽ തന്നെ പോയി ക്വാറന്റീനിൽ ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. അങ്ങനെ പുലർച്ചെ നാല് മണിക്ക് ഞാൻ വീട്ടിലെത്തി. അമ്മയാണെങ്കിൽ ബക്കറ്റിൽ ഡെറ്റോൾ, ഉപ്പ് ഒക്കെ ഒഴിച്ച് എന്തോ വെള്ളമൊക്കെ വച്ചിട്ടുണ്ടായിരുന്നു. അത് ഉപയോഗിച്ച് കയ്യും കാലും കഴുകി. ഞാൻ തന്നെയാണ് വണ്ടിയിൽ നിന്നും പെട്ടിയൊക്കെ എടുത്ത് വച്ചത്. അമ്മയെപ്പോലും തൊടാതെ റൂമിലേയ്ക്ക് കയറി. മകളാണെങ്കിൽ ഉറക്കമായിരുന്നു. അച്ഛൻ തറവാട്ടിലും. ഇനിയുള്ള പതിനാല് ദിവസം ഈ റൂമിൽ തന്നെയാകും. മകളെ ഒന്നു തൊടാൻപോലും പറ്റാതെ കെട്ടിപ്പിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. എന്നെപ്പോലെ പലർക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകാം. എന്തായാലും സ്വന്തം വീട്ടിലെത്താൻ സാധിച്ചതു തന്നെ വലിയ അനുഗ്രഹം.

ഈ മൂന്ന് മാസം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ലൂഡോ കളിച്ചും ക്രിക്കറ്റ്കളിച്ചുമൊക്കെയാണ് സമയം ചിലവഴിച്ചത്. ഇടയ്ക്ക് അതിരാവിലെ എഴുന്നേറ്റ് നടക്കാൻ പോകുമായിരുന്നു. വീട്ടിൽ വന്ന് രണ്ട് ദിവസമായിട്ട് വർക്കൗട്ട് ഒന്നും തുടങ്ങിയിട്ടില്ല. തടി കുറയ്ക്കാൻ വർക്കൗട്ട് തുടങ്ങണം. ഇവിടെ വന്നപാടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഹെൽത്ത് സെന്ററിലും വീട്ടിലെത്തിയകാര്യം അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർ ഫ്ലാറ്റ് ജീവിതം ആയതുകൊണ്ട് പലരും റിസോർട്ടിലും ഹോട്ടലിലുമൊക്കെയാണ് താമസം.

‘ശരിക്കും പറഞ്ഞാല്‍ മൂന്ന് മാസത്തിനു ശേഷമാണ് ഞാൻ നാട്ടിലെത്തുന്നത്. എന്റെ ആദ്യത്തെ വിദേശയാത്രയായിരുന്നു. അത് ആഫ്രിക്കയിലേയ്ക്കു തന്നെയാകുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വെറും പതിനഞ്ച് ദിവസത്തിനു വേണ്ടി ആഫ്രിക്കയിൽ പോയ ഞാൻ മൂന്ന് മാസത്തിനുേശഷമാണ് തിരിച്ചെത്തുന്നത്. ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. സിനിമയിൽ ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്തത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ജിബൂട്ടി.‌’–അഞ്ജലി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button