KeralaNews

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : പിന്നില്‍ സിപിഎമ്മിലെ ഉള്‍പ്പോര് : ആദ്യം വെട്ടിയത് ഡിവൈഎഫ്‌ഐക്കാര്‍ : തെളിവായി സിസി ടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിലെ ഉള്‍പ്പോര് . ആദ്യം വെട്ടിയത് ഡിവൈഎഫ്ഐക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍. ഡി.കെ. മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു പ്രശ്നങ്ങളുടെ തുടക്കം. സ്ഥലത്തില്ലാതിരുന്ന രണ്ടു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ പ്രതികളാക്കിയെന്നും ഹസന്‍ പറഞ്ഞു.

Read Also : കതിരൂരിലെ ബോംബ് നിര്‍മ്മാണം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നതെന്ന് കെ. സുരേന്ദ്രൻ

ഒന്നാം പ്രതി സജീവനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആദ്യം വെട്ടിയതെന്ന് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഷഹിന്‍, അപ്പൂസ് എന്നിവരാണു വെട്ടിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മരിച്ച ഹക്ക് സജീവനെ വെട്ടുന്നതും ദൃശ്യങ്ങളിലുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ 12 പേരാണ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി രംഗത്തെത്തി. ഇതില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button