News

എ.സമ്പത്തെന്ന ‘സി.പി.എം വെള്ളാന’യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താൽ?

ഇക്കാര്യം സി.പി.എം അണികൾ തന്നെ ചോദിക്കേണ്ട കാലം അടുത്തു

തിരുവനന്തപുരം: എ. സമ്പത്തെന്ന ‘സി.പി.എം വെള്ളാന’യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന ചോദ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി എ. സമ്പത്തിനെ നിയമിച്ച വാർത്തയോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം സി.പി.എം അണികൾ തന്നെ ചോദിക്കേണ്ട കാലം അടുത്തുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

ഒന്നാം കോവിഡ് ലോക്ക്ഡൗൺ കാലഘട്ടം മുഴുവനും ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തിയാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി. അനവധി മലയാളികൾക്ക് ഡൽഹിയിൽ യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉൾപ്പെടെ പലവിധത്തിലുള്ള സഹായം, ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസിൽ നിന്ന് ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേൽ ‘സൂപ്പർ മന്ത്രിയായി’ അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനമെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ ‘ഷാഡോ മിനിസ്റ്റർ’ ആയി നിയമിച്ചത് രാധാകൃഷ്ണന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തിന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button