പാലക്കാട്: ആദിവാസി നേതാവിനേയും പിതാവിനേയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചുകൊണ്ടുപോയെന്നു പരാതി. അട്ടപ്പാടിയിലാണ് സംഭവം. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെയാണ് പൊലീസിന്റെ നടപടി. അയൽവാസിയെ ആക്രമിച്ച സംഭവത്തിലാണ് ഇവരെ അറസ്റ് ചെയ്തത്. മുരുകന്റെ പതിനേഴുവയസുള്ള മകനെ പൊലീസ് മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായുമാണ് പരാതി. ആദിവാസി സംഘടനകള്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുകയാണ്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം.
read also: സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റത് 40,000 രൂപയ്ക്ക്: സെക്സ് റാക്കറ്റ് അംഗമായ കൊടും ക്രിമിനല്‍ അറസ്റ്റിൽ
മുരുകന്റെ അതിക്രമത്തില്‍ പരിക്കേറ്റ അയല്‍വാസി കറുതാ ചലത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു
Post Your Comments