അഗര്‍ത്തല: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ നൂറിലധികം ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു. ബിജെപി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്ക് സാഹചര്യം മാറിയിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
Also Read : ജീവിക്കാൻ മാർഗ്ഗമില്ല: പ്രതിദിനം ഇറാനിലേക്ക് പലായനം ചെയ്യുന്നത് അയ്യായിരത്തോളം അഫ്ഗാൻ അഭയാർത്ഥികൾ
20 വര്‍ഷത്തിലധികം ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ ഭരിച്ച സംസ്ഥാനമാണ് ത്രിപുര. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു. അതിനാലാണ് മത്സര രംഗത്ത് സ്ഥാനാർഥികൾ ഇല്ലാത്താത് എന്നാണ് സിപിഎം ഭാഷ്യം.
Post Your Comments