ThiruvananthapuramKeralaNattuvarthaNews

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: പരിശോധന നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴുവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി

വര്‍ഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധനകള്‍ നടത്താനും കോടതി നിർദ്ദേശം

എറണാകുളം: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നേരത്തേ പരിശോധനകൾ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഹൈക്കോടതി. വര്‍ഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധനകള്‍ നടത്താനും കോടതി നിർദ്ദേശിച്ചു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഇടപെടലുകള്‍ തൃപ്തികരമാണെന്നും കോടതി പറഞ്ഞു. അതേസമയം,സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയതെന്നും, ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button