News

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകം: വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരനായ രൂപ് കുമാര്‍ ഷാ.
മൃത ശരീരത്തില്‍ അസ്വഭാവികമായുള്ള നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും കണ്ടതായി രൂപ് കുമാര്‍ ഷാ സീനീയേഴ്‌സിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രൂപ് കുമാര്‍ ഷായുടെ വാക്കുകൾ ഇങ്ങനെ;

‘സുശാന്ത് സിംഗ് രാജ്പുത് മരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്മോർട്ടത്തിനായി കൂപ്പര്‍ ആശുപത്രിയില്‍ ലഭിച്ചിരുന്നു. ആ അഞ്ച് മൃതദേഹങ്ങളില്‍ ഒന്നായിരുന്നു ഈ വിഐപി മൃതദേഹം. പോസ്റ്മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍, ശരീരത്തില്‍ നിരവധി ക്ഷതങ്ങളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടെന്നും ഞങ്ങള്‍ മനസിലാക്കി. പോസ്റ്മോര്‍ട്ടത്തിൽ ഇത് രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാത്രം ക്ലിക്ക് ചെയ്യാന്‍ ഉന്നത അധികാരികൾ ആവശ്യപ്പെട്ടു. അതുകൊണ്ട് അവരുടെ ആവശ്യ പ്രകാരമാണ് ഞങ്ങള്‍ അത് ചെയ്തത്.

മുരിങ്ങയില ഉണക്കി പൊടിച്ചത് കൊണ്ട് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം, കിഡ്‌നി രോഗികൾ ഒരുകാരണവശാലും കഴിക്കരുത്

സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോള്‍, ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് എനിക്ക് തോന്നുന്നുവെന്ന് ഞാന്‍ പെട്ടെന്ന് സീനിയേഴ്‌സിനെ അറിയിച്ചു. നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എങ്കിലും, എത്രയും വേഗം ചിത്രങ്ങള്‍ ക്ലിക്കുചെയ്ത് മൃതദേഹം പോലീസുകാര്‍ക്ക് നല്‍കാന്‍ എന്റെ സീനിയേഴ്സ് എന്നോട് പറഞ്ഞു. അതിനാല്‍, രാത്രിയില്‍ മാത്രമാണ് ഞങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്, ‘ഷാ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button