KeralaCinemaMollywoodNewsEntertainment

എനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല, ഇങ്ങനെ പോട്ടെ: കണ്ണ് നിറഞ്ഞ് സുബിയുടെ രാഹുല്‍

ടി.വി അവതാരകയും നടിയുമായ സുബി സുരേഷിന്റെ വേർപാട് അവരുടെ ഉറ്റവർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഫെബ്രുവരിയിൽ വിവാഹം നടക്കാനിരിക്കെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗമാ. അടുത്തിടെയാണ് രാഹുലുമായുള്ള വിവാഹത്തെ കുറിച്ച് സുബി സംസാരിച്ചത്. ഇപ്പോഴിതാ, ഇനി തനിക്കൊരു വിവാഹം ഉണ്ടാകുമോ എന്ന് അറിയില്ലെന്ന് പറയുകയാണ് രാഹുൽ. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ:

‘സുബിയെ രക്ഷിച്ചെടുക്കാന്‍ മാക്‌സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാന്‍ പറ്റാത്ത സങ്കടമാണ് എല്ലാവര്‍ക്കും. എന്നേക്കാള്‍ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി. ഞാനും പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

Also Read:പാടൂർ ക്ഷേത്രത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞിട്ടില്ല; ആളുകളുടെ ചവിട്ടേറ്റാണ് തനിക്ക് പരിക്കേറ്റതെന്ന് പാപ്പാൻ

വീട്ടുകാര്‍ക്കും എല്ലാം അറിയാമായിരുന്നു. ഫെബ്രുവരിയില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. സുബിക്കും ഒരുപാട് ഷോകള്‍ ഉണ്ടായിരുന്നു. ഏഴ് പവന്റെ താലിമാല എന്നത് സുബി വെറുതെ പറഞ്ഞതാണ്. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തില്‍ മറ്റാരും ഉള്ളൂ. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അമ്മ എന്റേയും അമ്മയാണ്.

എന്റെ അമ്മ എന്നോട് പെരുമാറുന്നതുപോലെയാണ് സുബിയുടെ അമ്മയും പെരുമാറുന്നത്. പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല. ഇങ്ങനെ പോട്ടെ നോക്കാം… സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. സുബി മരണവീടുകളില്‍ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചില്‍ കാണാന്‍ കഴിയാത്ത് കൊണ്ട്’, രാഹുൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button