KeralaNews

മായാ മുരളിയുടെ കൊല, ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറെ തേടി പൊലീസ്: വീട്ടിലേയ്ക്ക് വന്നിരുന്ന അജ്ഞാതന്‍ കസ്റ്റഡിയില്‍

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട മുതിയാവിളയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരോടൊപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറെ തേടി പൊലീസ്. പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്തിനായുള്ള അന്വേഷണമാണ് പോലീസ് ഊര്‍ജിതമാക്കിയത്.

Read Also: കനത്ത ചൂട്: ബ്രെയിന്‍ സ്‌ട്രോക്കിനുള്ള സാദ്ധ്യത കൂടുതല്‍

ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാ നിലയത്തില്‍ മായാ മുരളിയുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടത്.

മായാ മുരളിയും രഞ്ജിത്തും താമസിച്ചിരുന്ന വാടകവീട്ടില്‍ ഇടയ്ക്കിടെ വന്നു പോയിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന രഞ്ജിത്തിന്റേതെന്ന് കരുതുന്ന ഓട്ടോറിക്ഷ വെള്ളിയാഴ്ച വൈകീട്ടോടെ കാട്ടാക്കട ചൂണ്ടുപലകയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഫൊറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മായയുടെ ഭര്‍ത്താവ് മനോജ് നാലുവര്‍ഷം മുന്‍പാണ് അപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മായ രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ മൂന്നുമാസം മുമ്പാണ് മുതിയാവിള കാവുവിളയിലെ വീട്ടില്‍ താമസത്തിനെത്തുന്നത്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന നിലയിലാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്.

ഇവര്‍ക്ക് അയല്‍ക്കാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. മായയുടെ രണ്ട് പെണ്‍മക്കള്‍ പേരൂര്‍ക്കടയില്‍ അമ്മൂമ്മയോടൊപ്പമാണ്. ഒപ്പം താമസിക്കുന്ന രഞ്ജിത്ത് മായയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മായാ മുരളിയുടെ മൃതദേഹം ഹാര്‍വിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button