പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയില്‍

2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി

കൊല്ലം: പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകൻ പിടിയില്‍. വടക്കുതല അജ്മല്‍ ഉസ്താദ് (29) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.

2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. മുതിർന്നതിന് ശേഷവും കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെ ബന്ധുക്കള്‍ കാര്യം തിരക്കുകയായിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

read also: ആത്മകഥയുടെ പേര്, കവര്‍പേജ് ഇവയെക്കുറിച്ച്‌ തീരുമാനം എടുത്തിട്ടില്ല, ഡിസി ബുക്‌സിനെതിരെ നടപടികള്‍ സ്വീകരിക്കും: ജയരാജന്‍

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അജ്മലിനെ പിടികൂടുകയായിരുന്നു. പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത അജ്മലിനെ റിമാൻഡ് ചെയ്തു.

Share
Leave a Comment