
പഹൽഗാമിലെ വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദിയുടെ ആദ്യ എക്സ്ക്ലൂസീവ് ചിത്രം പുറത്തുവന്നു. പ്രാദേശിക മുസ്ലിം വേഷം ധരിച്ച ഇയാൾ ഓടിനടന്ന് പലരെയും വെടിവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇയാൾക്കൊപ്പം അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തു.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ അപൂർവവും ദാരുണവുമായ ഭീകരാക്രമണത്തിൽ കുറഞ്ഞത് 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംശയിക്കുന്നു.
അതേസമയം, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഏറ്റെടുത്തത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ് രംഗത്തെത്തിയിരുന്നു. ലഷ്‌കറെ തയിബയുടെ നിഴല്‍രൂപമാണ് ടിആര്‍എഫ്. 2023-ല്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍.TRF ഓണ്‍ലൈന്‍ വഴി യുവാക്കളെ ഭീകരവാദത്തിന് പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഭീകരവാദ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യുക, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരിവസ്തുക്കളും കടത്തുക. ഇതിലൊക്കെ TRFന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments