
വാരണാസി: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം നവവരൻ വധുവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ജൗൻപൂർ ജില്ലയിൽ നിന്നുള്ള ആരതി പാല് എന്ന 26 കാരിയാണ് മരിച്ചത്. സംഭവത്തിൽ 44കാരനായ ഭര്‍ത്താവ് രാജു പാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
രാജുവിന്റെ മൂന്നാമത്തെ ഭാര്യയാണ് ആരതി. മേയ് ഒൻപതിനാണ് രാജു ആരതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാജു ആരതിയെ ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് ചൗബേപൂർ എസ്എച്ച്ഒ ജഗദീഷ് കുസ്വാഹ പറഞ്ഞു.
സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റ ആരതിയെ നർപത്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആരതി മരിച്ചിരുന്നു. തുടര്‍ന്ന് രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments