ലഖ്നൗ : ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ വൈദ്യുതി പ്രവഹിക്കുന്ന ഹൈടെൻഷൻ വയറിൽ തട്ടി നാല് പേർക്ക് ദാരുണാന്ത്യം. പ്രദേശത്തെ കാശിദാസ് ബാബയുടെ ആരാധനയ്ക്കായി തയ്യാറെടുക്കുന്നതിനിടെ നർവാർ ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്.
ആരാധനാലയത്തിൽ ഒരു പച്ച മുള നടുമ്പോൾ അത് മുകളിലൂടെ കടന്നുപോകുന്ന ഒരു ഹൈ ടെൻഷൻ കമ്പിയിൽ തട്ടി വൈദ്യുതി വ്യാപിച്ചു. ഇതിൽ നിരവധി യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും അപകടത്തിൽ 4 പേർ മരിക്കുകയുമായിരുന്നു. അതേസമയം 2 പേരുടെ നില ഗുരുതരമായി തുടരുന്നു.
മുള വൈദ്യുതിയുമായി സമ്പർക്കത്തിൽ വന്നയുടനെ അത് പൊട്ടിത്തെറിക്കുകയും സ്ഥലത്ത് തീപിടിക്കുകയും ചെയ്തു. ഛോട്ടേലാൽ യാദവ് (35), രവീന്ദ്ര യാദവ് എന്ന കല്ലു (29), ഗോരഖ് യാദവ് (23), അമൻ യാദവ് (19) എന്നിവർ അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.
ഈ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാൻ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉടൻ തന്നെ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടൊപ്പം ദുഃഖിതരായ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Leave a Comment