NewsIndia

കാണാതെ പോയ പതിനഞ്ചുകാരനെ തല തകര്‍ത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

പട്ന: മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ പതിനഞ്ചുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിഹാറിലെ ജെഹാനാബാദില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തല തകര്‍ത്ത നിലയിലായിരുന്നു.

നളന്ദ ജില്ലയിലെ ഒരു മില്‍ ഉടമയുടെ മകനാണ് കൊല്ലപ്പെട്ട കുട്ടി. ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോഴാണ് കുട്ടിയെ കാണാതായത്. മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് കുടുംബവുമായി അടുപ്പമുള്ള ആളായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റു ചെയ്തെങ്കിലും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂന്നു പേരു ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട അന്നുതന്നെ കുട്ടി കൊല്ലപ്പെട്ടിരുന്നു. “ഞങ്ങള്‍ക്ക് അവനെ രക്ഷിക്കാനായില്ല” – ഡിഐജി ഷാലിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button