India

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍. ബിജ്‌നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യഇമാമായ മൗലാന അന്‍വറുല്‍ ഹക്കാണ് പിടിയിലായത്. ആഗസ്റ്റ് 19നാണ് യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍ ഇമാമിനെ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. പ്രവാചകനെ അപമാനിച്ചെന്ന ആരോപണമുയര്‍ന്ന, കമലേഷ് തിവാരിയെ കൊന്നാല്‍ 51 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് 40കാരനായ ഇമാം.

ഒരു മാസത്തിലധികമായി അസുഖ ബാധിതയായ യുവതിയെ ഭര്‍ത്താവാണ് ഹക്കിനടുത്ത് എത്തിച്ചത്. ഭാര്യ പിശാചിന്റെ പിടിയിലാണെന്നും, ഹരിദ്വാറിലെ കലിയാര്‍ ദര്‍ഖയിലെത്തിച്ച് പ്രാര്‍ത്ഥന നടത്തിയാലേ ഭേദമാകൂ എന്നും ഇമാം ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് മൂന്നു പേരും ചേര്‍ന്ന് ഹരിദ്വാറിലേക്ക് പോയി. ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് യുവതിയെ ഇമാമിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആദ്യമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനോട് പറയരുതെന്ന് സ്ത്രീയെ ഇമാം ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹരിദ്വാറില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഹക്ക് വീണ്ടും ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി. സഹായിയെ പുറത്ത് കാവല്‍ നിര്‍ത്തി അകത്ത് കയറിയ ഇമാം വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഇതിനിടയില്‍ വീട്ടിലെത്തിയ ഭര്‍ത്താവിനെ സഹായി തടഞ്ഞെങ്കിലും, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമ്പോള്‍ ഇമാം ഭാര്യയെ പീഡിപ്പിക്കുന്നതാണ് കാണുന്നത്. ഒച്ചവെച്ച് ആളെക്കൂട്ടിയ ഭര്‍ത്താവ്, ഇമാമിനെ മര്‍ദിക്കുകയും ചെയ്തു. ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.

കൃത്യത്തിനിടെ ഇമാമിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലും സജീവമായി പ്രചരിക്കുന്നുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് പോലീസ് വിധേയയാക്കി. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും, നാട്ടുകാരുടെ മൊബൈല്‍ ദൃശ്യങ്ങളും ഹക്കിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button