International

അടച്ചുപൂട്ടാന്‍ തീരുമാനിച്ച റെയില്‍വേ സ്റ്റേഷന്‍ ഹൈസ്കൂൾ വിദ്യാർഥിനിയായ ഒരു യാത്രക്കാരിക്കു മാത്രമായി വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ച് ജപ്പാന്റെ അപൂർവ്വ തീരുമാനം..

ജപ്പാനിലെ ഹോക്കൈഡോ ഐലാണ്ടിലെ കാമി ഷിരാതാകി എന്ന ഒറ്റപ്പെട്ട പ്രദേശത്തെ റെയിൽവേ സ്റേഷൻ ആയിരുന്നു യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് അടയ്ക്കാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ സ്റ്റേഷന്‍ അടച്ചതിനു ശേഷമാണ് ജപ്പാന്‍ റെയില്‍വെ അതോറിറ്റി ആ സ്റ്റേഷനില്‍ നിന്ന് ഒരു പെണ്‍കുട്ടി എല്ലാ ദിവസവും രാവിലെ ട്രെയിനില്‍ കയറുകയും, വൈകിട്ട് അവിടെ ഇറങ്ങുകയും ചെയ്തിരുന്ന സംഭവം ഓർത്തത്‌. അവളെക്കുറിച്ച് സർക്കാർ പ്രതിനിധി അന്വേഷിച്ചപ്പോൾ ആ പെണ്‍കുട്ടി ഹൈസ്കൂൾ വിദ്യാർഥിനിയാണെന്നും അവൾക്കു സ്കൂളിൽ പോകാൻ മറ്റു യാത്ര ഉപാധികളില്ലെന്നും റെയിൽവേ അധികൃതർക്ക് മനസ്സിലായി.

പക്ഷെ ഒരിക്കലും തനിക്കിനി പഠിക്കാൻ മർഗ്ഗമില്ലെന്നു കരുതിയ ആ പെണ്‍കുട്ടിയെയും മറ്റുള്ളവരെയും അമ്പരപ്പിച്ചു റെയിൽവേ എടുത്ത തീരുമാനം അവളുടെ ബിരുദ പഠനം പൂർത്തിയാകുന്നതു വരെ ജപ്പാന്‍ റെയില്‍വെ അതോറിറ്റി ആ റെയില്‍വെ സ്റ്റേഷന്‍ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിലൂടെ ജപ്പാന്‍ എന്ന രാജ്യവും അവരുടെ ഈ ഉജ്ജ്വലവും, അസാധാരണവുമായ തീരുമാനവും ലോകത്തിനു മുന്നില്‍ ഒരു മാതൃകയായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button