NewsIndia

പതിനാറുകാരിയെ കൊന്ന് തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ച ബന്ധു പിടിയില്‍

ഉത്തര്‍പ്രദേശ്: ബന്ധു വീട്ടില്‍ സന്ദര്‍ശനത്തിന് വന്ന യുവാവ് പെണ്‍കുട്ടിയെ കൊന്ന് തുറസായ സ്ഥലത്തുപേക്ഷിച്ചു. പീഡനശ്രമത്തെ ചെറുത്തു നിന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം വീടിനടുത്തുള്ള തുറസായ സ്ഥലത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഇവരുടെ പരാതി പ്രകാരം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് 23 വയസുകാരനായ അനില്‍ സിംഗ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ കസിനാണ് അനില്‍, കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ മുതല്‍ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ വിട്ട് വന്ന പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെ ചെറുത്തു നിന്ന കുട്ടിയെ വീടിന്റെ മുകള്‍ ഭാഗത്തു നിന്നും താഴേക്ക് തള്ളിയിട്ടതിനു ശേഷം താഴെ വന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.

സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ പീഡന ശ്രമം മറ്റു ബന്ധുക്കള്‍ അറിയുമെന്ന ഭയത്താലാണ് യുവാവ് കൊലപാതകത്തിന് മുതിര്‍ന്നത്. മുമ്പും യുവാവ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നു. അന്ന് പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ താക്കീത് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയാതീതമായ മാറ്റം സംഭവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ഇതിനാലാണ് യുവാവിനെ വിശ്വസിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തു പോയത്. പെണ്‍കുട്ടി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പുറത്തുപോയെന്നാണ് രാത്രി ഇവര്‍ തിരിച്ചെത്തിയപ്പോള്‍ അനില്‍ മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍ ഈ സമയത്തെല്ലാം മൃതദേഹം വീട്ടിനുള്ളില്‍ തന്നെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു ഇയാള്‍. രാത്രി ഏറെ വൈകിയും മകള്‍ തിരിച്ചെത്താതിനാല്‍ പൊലീസിനെ അറിയിക്കാന്‍ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് അനില്‍ മൃതദേഹം തുറസായ സ്ഥലത്ത് ഉപേക്ഷിച്ചത്.

TEENAGE-GIRL-MURDERED-BY-COUSIN-GIRLS-HEART-TOUCHING-LETTER-TO-HER-DAD

shortlink

Related Articles

Post Your Comments

Related Articles


Back to top button