KeralaNews

ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് യുവാവിനെ ബ്‌ളേഡിന് കഴുത്തുമുറിച്ച് കൊന്നയാള്‍ക്ക് കിട്ടിയ ശിക്ഷ

കോഴിക്കോട്: ലൈംഗികാവശ്യം നിരസിച്ചതിന് ഭര്‍ത്താവിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് ബ്‌ളേഡുകൊണ്ട് കഴുത്തിനു മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും പിഴയും. കൊയിലാണ്ടി പൊയില്‍ക്കാവ് താഴെക്കുനി കണിയാംകണ്ടിയില്‍ ദേവദാസിനെ(52)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

തിരുവനന്തപുരം ആര്യനാട് സ്വദേശി കോഴിക്കോട് പണിക്കര്‍ റോഡ് നാലുകുടിപ്പറമ്പില്‍ താമസക്കാരനായ ജലീലി (27)നെ കൊന്ന കേസിലാണ് വിധി. പിഴയില്‍ 20,000 രൂപ ജലീലിന്റെ ഭാര്യ റംലയ്ക്ക് ലഭിക്കും. 2008 ജൂലൈ 7 ന് രാത്രി 10.45 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ജലീലിനെയും റംലയേയും കണ്ടുമുട്ടിയ ദേവദാസ് ജലീലിന് മദ്യം വാങ്ങി നല്‍കുകയും തുടര്‍ന്ന് റംലയെ ലൈംഗികാവശ്യത്തിനായി നിര്‍ബ്ബന്ധിക്കുകയും ചെയ്തു.
ഇത് തടഞ്ഞ ജലീലിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അടുത്ത കടയില്‍ നിന്നും ബ്‌ളേഡ് വാങ്ങി കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കുകയുമായിരുന്നു. കയ്യില്‍ കുഞ്ഞ് ഇരുന്നതിനാല്‍ റംലയ്ക്ക് അക്രമം തടയാനായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button