Kerala

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം-ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആറ്റിങ്ങല്‍; ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ഈര്‍ജിതമാക്കിയതായി അറ്റിങ്ങള്‍ ഡി വൈ എസ് പി അറിയിച്ചു. അയിരൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അമീനാണ് ഒന്നാം പ്രതി. ഷഹനാസ് (19), അനൂപ് ഷാ(21),സല്‍മാന്‍(19), കണ്ണന്‍ എന്ന സഹീദ്(21),സൂരത്(32), അല്‍ അമീന്‍(23), കിട്ടു എന്ന ഷംനാദ്(21), തുടങ്ങിയവരാണ് പിടിയിലായത്.

പിതാവ് നേരത്തേ ഉപേക്ഷിച്ചു പോയ പതിനാറുകാരിയുടെ മാതാവ് മാനസിക രോഗിയാണ്. പെണ്‍കുട്ടിയുടെ ബന്ധൂവിന്റെ കൂട്ടുകാരായ അമീറും അനൂപ് ഷായും സഹോദരന്‍ റോഡില്‍ മദ്യയപിച്ച് നില്‍ക്കുകയാണെന്ന് കുട്ടിയെ ധരിപ്പിച്ച് അമീര്‍ ഓടിക്കുന്ന ഓട്ടോയില്‍ കുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന രംഗങ്ങള്‍ മൊബൈലിലും പകര്‍ത്തി. ഇത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പല സ്ഥലങ്ങളില്‍ വെച്ചും പെണ്‍കുട്ടിയെ പലര്‍ക്കായി പണം വാങ്ങി കാഴ്ച്ച വെച്ചത്. വിസമ്മതിച്ചാല്‍ തന്നെ മര്‍ദ്ദിക്കുകയും മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും സിഗററ്റ് കൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. പീഡനം രണ്ടു മാസത്തോളം തുടര്‍ന്നു.

മാര്‍ച്ച് മുപ്പതിന് മൂന്നു ചെറുപ്പക്കാര്‍ക്കൊപ്പം പെണ്‍കുട്ടിയെ ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെ പാരിപ്പള്ളി പ്ലാവിന്‍ മൂട്ടില്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ചെറുപ്പക്കാരോട് ശാരീരികമായി തനിക്ക് പ്രശ്‌നമാണ്, തന്നെ ഇപദ്രവിക്കരുത് എന്ന് പെണ്‍കുട്ടി പറഞ്ഞു. അപ്പോള്‍ ആ മൂന്നു പേരും ഓട്ടോയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിനെത്തുടര്‍ന്ന് റോഡില്‍ വെച്ച് അമീറും അനൂപ് ഷായും കുട്ടിയെ തല്ലിച്ചതച്ചു. ഇത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിക്കുന്നത്. പ്രതികള്‍ പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. സംഭവങ്ങള്‍ പുറത്തു വന്നത് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ്. പ്രതികളുടെ സ്ഥലം കല്ലമ്പലം സ്റ്റേഷന്റെ കീഴിലായതിനാല്‍ കേസ് കല്ലമ്പലത്തേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിലെടുത്തത് വര്‍ക്കല സിഐ അശോകന്‍, കല്ലമ്പലം എസ് ഐ അനീഷ്, അഡീഷണല്‍ എസ്‌ഐ ഗോപകുമാര്‍, എസ്‌ഐ നിസാര്‍ തുടങ്ങിയവരാണ്. ആറ്റിങ്ങല്‍ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button