KeralaNews

പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാരുടെ റോഡ്‌ ഉപരോധം

വിഴിഞ്ഞം: കാമുകന്റെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായി കത്തെഴുതിവച്ച ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. വീട് പൂട്ടി വീട്ടുകാര്‍ സ്ഥലം വിട്ടതറിഞ്ഞ് പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്ര (24)ന്റെ മരണമാണ് ഏറെ നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിയിച്ചത്.

എം.എസ്.സി പഠനശേഷം ബാങ്ക് ടെസ്റ്റിനും കോച്ചിംഗ് ക്ലാസിനും മറ്റും പോയിരുന്ന ആശ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സ്വന്തം വീട്ടിലെ ബെഡ് റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ ഷാളില്‍ കെട്ടി തൂങ്ങിയത്. കുരുക്കഴിച്ച് ഇറക്കിയ വീട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ ആത്മഹത്യാ കുറിപ്പാണ് വിവാദത്തിന് കാരണമായത്. വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപ് എന്ന യുവാവിന്റെ വഞ്ചനയാണ് മരണത്തിന് കാരണമെന്നും വര്‍ഷങ്ങളായി ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുള്ളതായും കത്തിലുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നു. യുവതിയെ കയ്യൊഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവ് നാട്ടില്‍ നിന്ന് മുങ്ങിയത്രെ. കത്ത് വിവാദമായതോടെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പ്രതിഷേധമായി ബന്ധുക്കള്‍ മൃതദേഹം കാമുകന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഉപരോധം ഭയന്ന വീട്ടുകാര്‍ വീട് പൂട്ടി ഒളിവില്‍ പോയി. കേസെടുത്തു അന്വേഷിക്കാമെന്ന വിഴിഞ്ഞം പൊലീസിന്റെ വാക്കു കേള്‍ക്കാതെ ബന്ധുക്കള്‍ ബാലരാമപുരം വിഴിഞ്ഞം റോഡില്‍ ഉച്ചക്കട ജംഗ്ഷനില്‍ മൃതദേഹവുമായി കുത്തിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും കുറച്ച് നേരം സ്തംഭിച്ചു. ഏറെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ വിഴിഞ്ഞം സി.ഐ നൂഹുമാന്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button