IndiaNews

ബലാത്സംഗത്തിനു ശ്രമിച്ചവന് ഇരയുടെ വക ഭീകരശിക്ഷ

ആസ്സാമില്‍ ആദിവാസി വനിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത വിധി. തന്നെ പ്രാപിക്കാന്‍ ശ്രമിച്ചയാളെ ആദിവാസി വനിത തന്നെ കൊലപ്പെടുത്തിയ ശേഷം അയാളുടെ ലിംഗഛേദവും നടത്തി. തുടര്‍ന്ന്‍ അയാളുടെ ശവശരീരം തന്‍റെ സുഹൃത്തുക്കളായ വനിതകളുടെ സഹായത്തോടെ അടുത്തുള്ള ശ്മശാനത്തില്‍ കുഴിച്ചിടുകയും ചെയ്തു.

വടക്കു-കിഴക്കന്‍ ആസ്സാമിലെ ബിശ്വനാഥ് ചരിയാലി പോലീസ് ജില്ലയിലെ പ്രദേശത്താണ് സംഭവം നടന്നത്. കൃഷ്ണ ഭൂമിജ് എന്നയാളുടെ കൊലപാതകത്തിന് റിത ഓരംഗിനേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 4-നാണ് ജില്ലയിലെ ഭരാജുലി ഗ്രാമത്തില്‍ ഈ സംഭവം നടന്നത്. 15 ദിവസങ്ങളായിട്ടും കൃഷ്ണാ ഭൂമിജിന്‍റെ വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന്‍ അയാളുടെ കുടുംബാഗങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

കൃഷ്ണാ ഭൂമിജ് സ്ഥലത്തെ അറിയപ്പെടുന്ന ക്രിമിനലും രണ്ട് കേസുകളില്‍ പൊലീസിന്‍റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്ളയാളുമാണ്.

ഏപ്രില്‍ നാലിന് തന്‍റെ വീട്ടില്‍ കടന്നുവന്ന്‍ തന്നെയും മകളേയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് കൃഷ്ണാ ഭൂമിജിനെ താന്‍ ഒരു കോടാലിക്ക് വെട്ടിവീഴ്ത്തിയതെന്ന് റിത പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

“എന്‍റെ അടി കിട്ടി അവന്‍ താഴെ വീണപ്പോള്‍, ഞാന്‍ അവന്‍റെ സ്വകാര്യഭാഗങ്ങള്‍ മുറിച്ചു മാറ്റി. മരിക്കാതെ അവന്‍ തിരിച്ചു വന്നാല്‍ വീണ്ടും ആക്രമിക്കും എന്ന ഭയംമൂലമാണ് ഇങ്ങനെ ചെയ്തത്,’ റിത പറഞ്ഞു.

തുടര്‍ന്ന്‍ തന്‍റെ സുഹൃത്തുക്കളായ 7 വനിതകളേയും കൂട്ടി റിത, കൃഷ്ണാ ഭൂമിജിന്‍റെ മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button