News

വര്‍ഷങ്ങളോളം സ്നേഹിച്ച പെണ്‍കുട്ടിയുടെ പിറകെ നടന്നു; ഇനി 19 വര്‍ഷക്കാലം അമേരിക്കന്‍ ജയിലില്‍

പത്തുവര്‍ഷം കാമുകിയുടെ പിറകെ നടന്ന ജിതേന്ദറിന് ഇനി 19 വര്‍ഷം ജയിലില്‍ കഴിയാം. കോളേജില്‍ തുടങ്ങിയ പ്രണയകഥയിലെ നായികയെ തേടി ഡല്‍ഹിയില്‍ നിന്ന് അമേരിക്കയില്‍ പോയ ജിതേന്ദര്‍ ഒടുവില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച കാമുകിയുടെ വീട്ടില്‍ക്കയറി ആക്രമണം നടത്തിയതോടെയാണ് ജയിലിലാകേണ്ടി വന്നത്. ടെക്സസിലെ കോളിന്‍ കൗണ്ടി ഡിസ്ട്രിക് കോടതി ജഡ്ജി ഗ്രെഗ് വില്ലീസാണ് ജിതേന്ദറിനെ 19 വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചത്. 4000 ഡോളര്‍ പിഴയും അടയ്ക്കണം.

2006 ല്‍ ഡല്‍ഹിയില്‍ കോളേജില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടിയെ ജിതേന്ദര്‍ ആദ്യമായി കാണുന്നത്. വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി അത് നിരസിച്ചു. ജിതേന്ദര്‍ പിന്നാലെ നടന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. ഡിഗ്രി കഴിയുംവരെ ഇത് തുടര്‍ന്നു.2007-ല്‍ യുവതി ന്യുയോര്‍ക്കിലേക്ക് ഉപരിപഠനത്തിന് പോയി. ഇതറിഞ്ഞ ജിതേന്ദര്‍ പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചു. അവര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പെണ്‍കുട്ടിയെ ശല്യപ്പെടുത്തില്ലെന്ന ഉറപ്പില്‍ വെറുതെവിട്ടു. എന്നാല്‍, പൊലീസിന് നല്‍കിയ വാക്ക് പാലിക്കാതെ ജിതേന്ദര്‍ ന്യുയോര്‍ക്കിലേക്ക് യാത്രയായി.ന്യുയോര്‍ക്ക് സര്‍വകലാശാലയില്‍ത്തന്നെ പ്രവേശനം തേടാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. പെണ്‍കുട്ടി കാലിഫോര്‍ണിയയില്‍ ഇന്റേണ്‍ഷിപ്പിന് പോയപ്പോള്‍ മേല്‍വിലാസം തേടിപ്പിടിച്ച്‌ പിന്നാലെ ചെന്നു. ഫോണ്ലൂടെയും നേരിട്ടുമുള്ള പ്രണയാഭ്യര്‍ഥനകള്‍ പെണ്‍കുട്ടി നിരസിച്ചപ്പോള്‍ ഭീഷണിയായി.

കാലിഫോര്‍ണിയയില്‍നിന്ന് ന്യുയോര്‍ക്കിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ജിതേന്ദര്‍ പിന്തുടര്‍ന്നു. 2011-ല്‍ അവര്‍ ടെക്സസിലെ പ്ലാനോയിലേക്ക് താമസം മാറിയപ്പോള്‍ അവിടെയുമെത്തി ഭീഷണി തുടര്‍ന്ന ജിതേന്ദര്‍ ഒടുവില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതോടെയാണ് സംഗതി പരിധിവിട്ടത്. അയല്‍ക്കാര്‍ ഫോണ്‍ ചെയ്തത് അനുസരിച്ച്‌ എത്തിയ പൊലീസ് ജിതേന്ദറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button