KeralaNews

ഒന്നിനും കൊള്ളാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഭര്‍ത്താവിനെ ജയിപ്പിക്കാന്‍ ഭാര്യ ഫോണ്‍ വഴി നടത്തുന്ന ആസൂത്രണം വൈറല്‍ ആകുന്നു

സ്ഥാനാര്‍ത്ഥിയായ സ്വന്തം ഭര്‍ത്താവിനെ ജയിപ്പിക്കാന്‍ ചാനല്‍ ലേഖിക കൂടിയായ ഭാര്യ നടത്തുന്ന തത്രപ്പാട് ടെലിഫോണ്‍ സംഭാഷണത്തിന്‍റെ രൂപത്തില്‍ ചോര്‍ന്നത് വൈറല്‍ ആകുന്നു. ഒന്നിനും കൊള്ളാത്ത പാര്‍ട്ടി എന്ന്‍ മാതൃഭൂമി ചാനലിന്‍റെ കൊച്ചിയിലെ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ലെബി സജീന്ദ്രന്‍ തന്നെ വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയാണ് ലെബിയുടെ ഭര്‍ത്താവ് വി.പി.സജീന്ദ്രന്‍. കുന്നത്ത്നാട് മണ്ഡലം സിറ്റിംഗ് എം.എൽ.എ കൂടിയായ സജീന്ദ്രന്‍ കോൺഗ്രസ്‌ ടിക്കറ്റിൽ ഇത്തവണയും മത്സരിക്കുന്നു. സജീന്ദ്രന് എതിരെ കോൺഗ്രസിൽ തന്നെ ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന സംശയം സ്ഥിരീകരിക്കാന്‍ രഹസ്യമായി നിയോഗിച്ച ആളുമായി ലെബി സജീന്ദ്രൻ നടത്തിയ ഫോൺ സംഭാഷണമാണ് ചോര്‍ന്നിരിക്കുന്നത്.

സഹപ്രവർത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകർക്ക് പണം കൊടുത്ത് അനുകൂല വാർത്തകൾ വരുത്താനും ലെബി നിര്‍ദ്ദേശിക്കുന്നുണ്ട്. മാധ്യമ സദാചാരത്തെ കാറ്റിൽ പറത്തുന്ന ഈ സംഭാഷണ ശകലം ഇപ്പോള്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്തുള്ള മാധ്യമ പ്രവർത്തകർക്ക് ലഭിച്ച ഈ സംഭാഷണം തന്‍റേതെന്ന വാര്‍ത്തകളെ ലെബി ഇതുവരെ നിഷേധിച്ചിട്ടില്ല.

ഞാൻ ലെബി എന്ന് പറഞ്ഞു തുടങ്ങുന്ന സംഭാഷണത്തിൽ ജോസഫ് വാഴയ്ക്കന്‍ അടക്കം പല പേരുകളും പരാമർശിക്കുന്നുണ്ട് . ജോസഫ് വാഴക്കൻ എം. എൽ.എ ക്ക് ഗൾഫിലും യു.കെയിലും വൻ നിക്ഷേപം ഉണ്ടെന്നും സൂക്ഷിച്ചു കളിക്കാൻ അറിയുന്ന ആളാണ് വാഴക്കനെന്നും പറയുന്നു.

തന്‍റെ സഹപ്രവർത്തകരെ പ്രത്യേകം നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട് ലെബി. മാതൃഭൂമി ചാനൽ കൊച്ചി ബ്യൂറോ ചീഫ് ബിജു പങ്കജിന്‍റെ പേര് പ്രത്യേകം എടുത്തു പറയുന്നു . കണ്ണാടി വെച്ച ആൾ. ഇടത്തോട്ട് മുടി ചീകുന്ന ആൾ. കൊച്ചി കലക്ടർ രാജമാണിക്യത്തെ പോലെ ഇരിക്കും എന്നിങ്ങനെയാണ് ബിജു പങ്കജിന്‍റെ രൂപ സാദൃശ്യം ലെബി വര്‍ണ്ണിക്കുന്നത്. സജീന്ദ്രന് എതിരെ ബിജു പങ്കജ് നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ആവശ്യപ്പെടുന്നുണ്ട്. താനും ബിജുവുമായി പണ്ടേ ഉടക്കാണെന്നും അയാൾ പാര വെക്കുമെന്നും പറയുന്നു.

അനുകൂല വാർത്ത‍ വരുത്താൻ കോലഞ്ചേരിയിലെ പ്രാദേശിക ലേഖകർക്ക് 20000 രൂപ വീതം കൊടുക്കാൻ തയ്യാറാണെന്നാണ് ഓഡിയോയിലുള്ളത്.

ബെന്നി ബഹനാനും അജയ് തറയിലിനും സരിതയുമായി നേരത്തെ ബന്ധമുള്ള കാര്യം തനിക്ക് അറിയാമായിരുന്നെന്നും സൂചിപ്പിക്കുന്നു. ജോസ്തെറ്റയിൽ എം എൽ എ യുടെ ലൈംഗിക ദൃശ്യങ്ങൾ ചാനലിൽ കൊടുത്തത് മാതൃഭൂമി മാനേജ്മെന്‍റിന്‍റെ താല്പര്യപ്രകാരം ആണെന്നും വ്യക്തമാക്കുന്നുണ്ട്.

ലെബിയുടെ ഫേസ്ബുക്ക് പേജിൽ ഈ ഓഡിയോ സംഭാഷണം ചിലർ പോസ്റ്റ്‌ ചെയ്തിട്ടും ഇതുവരെ അവർ അതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button