Kerala

വിമാനയാത്രയ്ക്കിടെ ബാഗ് നഷ്ടമായി ; ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു

കൊച്ചി : വിമാനയാത്രയ്ക്കിടെ നഷ്ടമായ ബാഗ് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു. അധികൃതരുടെ അനാസ്ഥയും ഉദാസീനതയും മൂലം തൃശൂര്‍ പുറനാട്ടുകര അക്കര പാട്ടിയാക്കല്‍ വീട്ടില്‍ അജയ് ജോയ്‌സണിന്റെ ബാഗാണ് നഷ്ടപ്പെട്ടിരുന്നത്.

ദമാമില്‍ നിന്ന് 19 ന് കൊച്ചിയിലെത്തിയ ബാഗ് ഇവിടെയിറക്കാതെ അതേ വിമാനത്തില്‍ ജിദ്ദയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ജിദ്ദയില്‍ ആളില്ലാത്ത വിഭാഗത്തില്‍ മാറ്റിയിട്ടിരുന്ന ബാഗ് അവിടെ നിന്ന് ഇതേ വിമാനത്തില്‍ ലാഹോറിനു പോയ പാകിസ്ഥാന്‍ സ്വദേശിയുടെ നഷ്ടപ്പെട്ട ബാഗാണെന്ന് തെറ്റിദ്ധരിച്ച് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ലാഹോറിലേക്ക് അയച്ചു. ഇത് അയാളുടേത് അല്ലെന്ന് വ്യക്തമായതോടെ എയര്‍ലൈന്‍സിന്റെ ലാഹോര്‍ മാനേജര്‍ ദില്‍ഷാദ് ഹുസൈന്‍ ബാഗ് പരിശോധിച്ചു.

ദില്‍ഷാദ് ഹുസൈന്‍ അജയ്യുടെ ഫെയ്‌സ്ബുക്ക് പരിശോധിച്ചപ്പോള്‍ അതില്‍ ബാഗ് നഷ്ടപ്പെട്ട കാര്യം പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അജയ്യുമായി ബന്ധപ്പെട്ട് ബാഗ് ജിദ്ദ വഴി നെടുമ്പാശ്ശേരിയിലെത്തിച്ചു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ഐഫോണ്‍, വിലയേറിയ സ്വിസ് വാച്ചുകള്‍ തുടങ്ങിയവയും ബാഗിലുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിയ ബാഗ് ഇന്നലെ അജയ്യും അമ്മാവനും എത്തി കൈപ്പറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button