International

നവജാതശിശുവിനെ മാതാപിതാക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചു

വില്ല്യംസ്ബര്‍ഗ് : നവജാതശിശുവിനെ മാതാപിതാക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചു. നോര്‍ത്ത് വിര്‍ജീനിയയിലാണ് സംഭവം. മയക്കു മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 25 കാരിയായ ആഷ്‌ലെ നിക്കോളെ ഹാര്‍മണ്‍ ഇവരുടെ ഭര്‍ത്താവ് 22 കാരനായ ജൊനാഥന്‍ ഫല്‍ന്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ആഷ്‌ലെയുടെ ആദ്യ ബന്ധത്തിലുള്ള മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമം നടത്തിയത്. അയല്‍വാസിയായ കരോളിന്‍ റെഡ്ഡെന്‍ എന്ന യുവതിയ്ക്കാണ ഇവര്‍ കുഞ്ഞിനെ നല്‍കിയത്. 500 മുതല്‍ 1000 ഡോളര്‍ വരെയാണ് ഇവര്‍ ആവശ്യപ്പെട്ടത്. കുഞ്ഞിന് ആവശ്യമായ ചില സാധനങ്ങള്‍ ദമ്പതികള്‍ കരോളിന് വാങ്ങി നല്‍കുകയും ചെയ്തു.

കുഞ്ഞിനെ വാങ്ങിയെങ്കിലും പിന്നീട് ഭയം തോന്നിയതോടെ കരോളിന്‍ 911 ല്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരേയും അറസ്റ്റു ചെയ്തു. മയക്കു മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരേയും പിന്നീട് ജയിലിലേക്ക് മാറ്റി. 100,000 ഡോളര്‍ പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button