USANewsInternational

പോപ് ഗായികയുടെ കൊലയാളിയെ കണ്ടെത്തി

ലൊസാഞ്ചല്‍സ്: യു.എസ് പോപ് ഗായിക ക്രിസ്റ്റിന ഗ്രിമ്മി (22) യെ വെടിവച്ചു കൊന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കുശേഷം പുറത്തിറങ്ങിയ യുവഗായികയെ ഫ്ലോറിഡയില്‍നിന്നുള്ള കെവിന്‍ ജയിംസ് (27) ആണു വെടിവച്ചുകൊന്നത്. സംഭവത്തിനുശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

കൊലയുടെ കാരണം കണ്ടെത്താനായിട്ടില്ല. ‘ദി വോയ്സ് ‘ എന്ന ടിവി ഷോയിലൂടെ പ്രശസ്തി നേടിയ ഗ്രിമ്മി സംഗീത പരിപാടിക്കുശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുമ്പോഴായിരുന്നു ആക്രമണം നടന്നത്. ഗായികയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണു യുവാവ് രണ്ടു കൈത്തോക്കുകളും കഠാരയുമായി തിയറ്ററിലെത്തിയതെന്നു പൊലീസ് പറഞ്ഞു. നൂറിലേറെപ്പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.

യുവാവിനു ഗ്രിമ്മിയെ മുന്‍പരിചയം ഉണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. മാനസികവൈകല്യമുള്ള ആരാധകനാണോയെന്നും സംശയമുണ്ട്.

shortlink

Post Your Comments


Back to top button