USANewsInternational

നിശാക്ലബിലെ കൂട്ടക്കൊല: പ്രതിയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍

ഒര്‍ലാന്‍ഡോ: നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ മകന്റെ പദ്ധതികളെപ്പറ്റി തനിക്കറിവില്ലായിരുന്നുവെന്ന് ഒമറിന്റെ പിതാവ് സിദ്ദീഖ്. ”എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല. അവന് ഇത്ര പകയുണ്ടെന്നും അറിഞ്ഞില്ല. സ്വവര്‍ഗാനുരാഗത്തെ ദൈവമാണു ശിക്ഷിക്കേണ്ടത്, മനുഷ്യന്റെ ജോലിയല്ല അത്” ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സിദ്ദീഖ് പറയുന്നു. നേരത്തേ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മകന് സ്വവര്‍ഗാനുരാഗികളോടു കടുത്ത വിദ്വേഷമുണ്ടായിരുന്നതായും സിദ്ദീഖ് വെളിപ്പെടുത്തിയിരുന്നു.

 

മൂന്നുവയസ്സുള്ള മകന്റെ മുന്നില്‍വച്ചു രണ്ടു പുരുഷന്‍മാര്‍ പരസ്പരം ചുംബിച്ചത് ഒമറിനെ രോഷാകുലനാക്കിയിരുന്നുവെന്നാണ് പിതാവു വെളിപ്പെടുത്തിയത്. അഫ്ഗാന്‍ വംശജനായ സിദ്ദീഖ് യുഎസിലെ അഫ്ഗാന്‍ പ്രവാസസമൂഹത്തില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. മുന്‍കോപിയായിരുന്ന ഒമറിന് മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മുന്‍ഭാര്യയും മാധ്യമങ്ങളോടു വെളിപ്പെടുത്തി.

എന്നാല്‍, കൂട്ടക്കൊലയ്ക്കു പ്രേരിപ്പിച്ച യഥാര്‍ഥ കാരണമെന്തെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും കൊലയുടെ കാരണം അവ്യക്തമാണെന്നാണു പറഞ്ഞത്. അമേരിക്കയില്‍ തോക്കു നിയന്ത്രണ നിയമം ശക്തമല്ലാത്തതില്‍ പ്രസിഡന്റ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വീഡിയോ കാണാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button