NewsIndia

കൂട്ട ബലാത്സംഗക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം; ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ന്യുഡല്‍ഹി: കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ് കോടതിയില്‍ നില്‍ക്കേ ഒരു മാസം കഴിഞ്ഞ് ഇര ആത്മഹത്യ ചെയ്തു. 24 കാരനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്ത 22 കാരി വീട്ടിലെ സ്വന്തം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

 

ഞായറാഴ്ച പെണ്‍കുട്ടി സ്വന്തം മുറിയില്‍ കയറി വാതിലടച്ചിരുന്നു. ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ വീട്ടിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കുറ്റവാളിയുടെ കുടുംബം കോടതിക്ക് പുറത്ത് പ്രശ്നം തീര്‍ക്കാന്‍ ആവശ്യപ്പെട്ട് തനിക്കും കുടുംബത്തിനും സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായിട്ടാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

 

ഞായറാഴ്ച രാത്രിയില്‍ മുറിയില്‍ കയറി വാതില്‍ പൂട്ടിയ ശേഷം പെണ്‍കുട്ടിയെ പിറ്റേന്ന് രാവിലെ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വാതിലില്‍ മുട്ടിയ മാതാവ് പ്രതികരണമില്ലെന്ന് കണ്ടതോടെ വീട്ടുകാരെ അറിയിക്കുകയും എല്ലാവരും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച്‌ അകത്തു കടക്കുകയുമായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവാവും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തതിന് കേസെടുത്തിട്ടുണ്ട്. ഇരുവരും കസ്റ്റഡിയിലാണ്.

 

പിന്നീട് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയിരുന്നെങ്കിലും വിഷാദത്തിലായിരുന്നെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. അതേസമയം കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധത്തെ കുറിച്ച്‌ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും അവര്‍ പോലീസിന് യുവാവിനെതിരേ തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനും കേസ് കൊടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button