Kerala

അടൂർപ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലെ വിവാഹ നിശ്ചയം ഇന്ന് നടന്നു.ഡിസംബര്‍ 4ന് ആണ് വിവാഹം. യുഡിഎഫ് സര്‍ക്കാരിനെ ആരോപണ നിഴലിലാക്കിയ ബാര്‍ കോഴ ആരോപണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ ബിജു രമേശിന്റെ മകളുമായുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അസാന്നിധ്യം കൊണ്ട് നിറഞ്ഞു നിന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണന്‍. എന്നാല്‍ അടൂരില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് നോക്കി നടത്തുകയാണ് അജയ് കൃഷ്ണന്‍. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്.തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ വില നല്‍കേണ്ടി വന്നത് ബാര്‍ കോഴ ആരോപണങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെ വ്യക്തിപരമായി ആക്രമിക്കുന്ന ആരോപണും ബിജു രമേശ് ഉയര്‍ത്തിയിരുന്നു.
അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉണ്ടാക്കിയ കോട്ടം യുഡിഎഫ് നേതാക്കള്‍ക്ക് മറക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സുധീരനും ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.

പക്ഷെ കോടിയേരി കുടുംബ സമേതവും ഇടതു മന്ത്രിമാർ ചടങ്ങിൽ നിറസാന്നിധ്യവും ആയിരുന്നു.വ്യവസായ മന്ത്രി ഇപി ജയരാജനും വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനും വേദിയെ സമ്ബന്നമാക്കാനെത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബ സമേതമെത്തി. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും ചടങ്ങിനെ ആശിര്‍വദിക്കാനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button