KeralaNews

വിവാഹപരസ്യം വഴി പരിചയപ്പെട്ട ‘പ്രതിശ്രുതവരന്‍’ വധുവിനെ പീഡിപ്പിച്ചു

കാസര്‍ഗോഡ് ; കര്‍ണാടകയിലെ ക്ഷേത്രത്തില്‍ പോയി വിവാഹിതരാകാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ലോഡ്ജിലെത്തിച്ചു മാനഭംഗപ്പെടുത്തി ”പ്രതിശ്രുത വരന്‍” മുങ്ങിയെന്നു പരാതി തളിപ്പറമ്പ് സ്വദേശിനിയായ 40 വയസുകാരി കുമ്പള സി.ഐ. ഓഫീസില്‍ പരാതിപ്പെട്ടതിനനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജ്വല്ലറിയില്‍ ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വയനാട്ടിലെ രാജേഷ് (35)എന്നയാള്‍ക്ക് എതിരേയാണു പരാതി. കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ”വധുവിനെ ആവശ്യമുണ്ട്” എന്ന പരസ്യത്തിലൂടെയാണ് യുവതിയും രാജേഷും പരിചയപ്പെട്ടത്. കര്‍ണാടകയിലെ ഏതെങ്കിലും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകാമെന്നു തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി ഇരുവരും കാസര്‍ഗോട്ടെത്തി. രാത്രിയായതിനാല്‍ ലോഡ്ജിലെത്തിയെങ്കിലും മുറി കിട്ടിയില്ല. തുടര്‍ന്ന് യാത്ര തുടരുകയും ഹൊസങ്കടിയിലെത്തിയപ്പോള്‍ ലോഡ്ജില്‍ മുറിയെടുക്കുകയുമായിരുന്നു.
തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയതിനു ശേഷമാണ് മുറിയെടുത്തത്. ഇവിടെവച്ച് രാജേഷ് പീഡിപ്പിച്ചെന്നും രാവിലെ മുങ്ങിയെന്നുമാണ് പരാതി. രാവിലെ പുറത്തുപോയ രാജേഷ് ഏറെ െവെകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചതിക്കപ്പെട്ടുവെന്നു മനസിലാക്കിയാണു യുവതി പോലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button