ലാഹോർ: ലോകം മുഴുവന്‍ സമാധാനത്തിന്‍റെ മഹദ്സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഈദിന്‍റെ പുണ്യദിനം ആഘോഷിക്കുമ്പോഴും പാക് ഭീകരന്‍ ഹഫീസ് സയീദിന്‍റെ ചിന്തകളില്‍ നിറയുന്നത് ഇന്ത്യയെ ആക്രമിക്കല്‍! മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും കൂടിയേ ഹഫീസ് സയിദ് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ആയിരങ്ങൾ പങ്കെടുത്ത ഈദ് നമസ്കാരത്തിന് ശേഷമാണ് ഇന്ത്യക്കെതിരെ വിഷം വമിപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇന്ത്യയ്ക്കെതിരെ ഒരുമിക്കാൻ മുസ്ളിം ലോകത്തോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഹഫീസ് സയീദ് ഇപ്പോള്‍.
ഇന്ത്യയും അമേരിക്കയും ഒത്തു ചേർന്ന് പാകിസ്ഥാനെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്ന ആരോപണവും ഹഫീസ് സയീദ് ഉന്നയിച്ചു. ഇന്ത്യൻ വിമാനത്താവളങ്ങളിൽ അമേരിക്കയുടെ ഡ്രോണുകൾ പാർക്ക് ചെയ്തിരിക്കുകയാണെന്നും ഇതറിയാതെ പാകിസ്ഥാനിലെ നേതാക്കൾ തമ്മിൽ തല്ലുകയാണെന്നും സയിദ് പറഞ്ഞു.
പാകിസ്ഥാനും സൗദി അറേബ്യയും അമേരിക്കയോട് അകന്നു തുടങ്ങിയത് പുതിയൊരു അമേരിക്കന്‍ വിരുദ്ധചേരി രൂപം കൊള്ളുന്നതിന്‍റെ ലക്ഷണമാണെന്നാണ് സയീദ് പറയുന്നത്. സൗദി അറേബ്യയിലെ ചാവേർ ആക്രമണത്തിനു പിന്നിലെ പാക് ബന്ധത്തെ നിഷേധിച്ച സയീദ് ഇതിനു പിന്നിൽ വിദേശ സംഘമാണെന്ന ആരോപണവും ഉന്നയിച്ചു.
Post Your Comments