India

കോടതി വളപ്പില്‍ വെച്ച് അഭിഭാഷകനായ പിതാവിനെ മകന്‍ കുത്തി

ചെന്നൈ : മദ്രാസ് ഹൈക്കോടതി വളപ്പില്‍ വെച്ച് അഭിഭാഷകനായ പിതാവിനെ മകന്‍ കുത്തി. പിതാവിന്റെ ഓഫീസിനുള്ളില്‍ വെച്ചാണ് മകന്‍ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ അഭിഭാഷകന്‍ മണിമാരനെയും മകന്‍ രാജേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. മണിമാരന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജേഷ് എത്തുന്ന സമയത്ത് മണിമാരന്‍ ഓഫീസ് മുറിയിലായിരുന്നു. പല കാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടയില്‍ രാജേഷ് ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മണിമാരന്റെ കഴുത്തിലും മുഖത്തും കുത്തി. അതിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട അഭിഭാഷകര്‍ രാജേഷിനെ പിന്തുടര്‍ന്ന് പിടികൂടി മര്‍ദിച്ചു. അഭിഭാഷകരുടെ മര്‍ദനത്തിലാണ് രാജേഷിനു പരുക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button