NewsIndia

ലിവിംഗ് ടുഗദര്‍ സംസ്‌കാരം അതിരു വിടുമ്പോള്‍…ഇവിടെ യുവതിക്ക് സംഭവിച്ചത് അതാണ്

ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ച യുവതിയെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ യുവാവ് കത്തിയെടുത്ത് കുത്തി. ന്യൂഡല്‍ഹിയിലെ നോയ്ഡയിലെ സെക്ടര്‍ 73ലാണ് സംഭവം. ഒരു വര്‍ഷമായി ഒരുമിച്ച് ജീവിച്ചുവരുകയായിരുന്ന യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് കാമുകന്‍ യുവതിയെ കുത്തിയത്. കറിക്കത്തി കൊണ്ട് 32 തവണയാണ് വരുണ്‍ ഗോയല്‍ എന്ന യുവാവ് പങ്കാളിയെ കുത്തിയത്. സംഭവത്തിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട വരുണിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സെക്ടര്‍ 63ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു യുവതി.
ശക്തിഖണ്ഡ് നിവാസിയായ യുവതി വീടിന് അടുത്ത ഇന്ദിരാപുരത്തുള്ള ജിമ്മില്‍ വച്ച് ഒരുവര്‍ഷം മുമ്പാണ് വരുണിനെ പരിചയപ്പെടുന്നത്. വല്ലപ്പോഴും ഈ ജിമ്മില്‍ സന്ദര്‍ശകയായിരുന്നു യുവതി. വരുണിന്റെ സ്വന്തം ജിമ്മായിരുന്നു ഇത്. വൈകാതെ പ്രണയത്തിലായ ഇരുവരും ഒരു വര്‍ഷമായി യുവതിയുടെ ഫ് ളാറ്റില്‍ ഒരുമിച്ച് ജീവിച്ചു വരുകയായിരുന്നു. ഇതിനിടയില്‍ വിവാഹത്തിന് യുവതി നിര്‍ബന്ധിച്ചതോടെ താല്‍പര്യമില്ലാത്ത വരുണ്‍ യുവതിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. യുവതി വീണ്ടും വിവാഹത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍, വരുണിന് യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വരുണ്‍ കറിക്കരിയുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു. 32 തവണ യുവതിക്ക് കുത്തേറ്റു. പുലര്‍ച്ചെ 2 മണിയോടു കൂടിയായിരുന്നു സംഭവം. ഫ്‌ളാറ്റില്‍ നിന്ന് യുവതിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ട വരുണിനെ ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

പൊലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നും ലോക് നായിക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വരുണിനെതിരെ വധശ്രമത്തിനും മാരകായുധം ഉപയോഗിച്ച് മുറിവേല്‍പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button