NewsIndia

ടെക്കി മൂന്നാം ഭാര്യയെ കൊലപ്പെടുത്തി; മുന്‍ ഭാര്യമാരുടെ മരണം നിഗൂഢം

പൂനെ: പൂനെയില്‍ ഡോക്ടറായ ഭാര്യയെ ഐ.ടി ജീവനക്കാരന്‍ വെടിവച്ചു കൊന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മനോജ് പാഠിധര്‍ (38) ആണ് ഭാര്യ ഡോ. അഞ്ജലി പാഠിധറിനെ (34) അഞ്ജലിയുടെ ക്ലിനിക്കില്‍വച്ച് വെടിവച്ചു കൊന്നത്. മനോജിന്റെ മൂന്നാം ഭാര്യയാണ് അഞ്ജലി. ഇന്നലെ വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്ന് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ജലിയെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട മനോജിനെ ഇന്നലെ രാത്രി മധ്യപ്രദേശില്‍നിന്ന് പിടികൂടി.

ഹിന്‍ജവാടിയിലെ ഐ.ടി കമ്പനിയിലാണ് മനോജ് ജോലി ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് 20000 രൂപയ്ക്ക് ഇയാള്‍ നാടന്‍ പിസ്റ്റള്‍ വാങ്ങിയതായാണ് വിവരം. ബുധനാഴ്ച രാത്രി കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു മനോജും അഞ്ജലിയും തമ്മില്‍ വഴക്കുണ്ടാവുകയും മനോജ് അഞ്ജലിയുടെ തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നരവയസുള്ള കുട്ടിയുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്.

മനോജിന്റെ രണ്ടു മുന്‍ ഭാര്യമാരുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുഭാര്യമാരും കെട്ടിടത്തിനു മുകളില്‍ നിന്നുചാടി ആത്മഹത്യ ചെയ്തുവെന്നാണ് മനോജ് പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തതയില്ല. ആ മരണങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button