India

മാതാവ് ഗര്‍ഭിണിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

നാഗ്പൂര്‍ : മാതാവ് ഗര്‍ഭിണിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മ മുക്താബായിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊന്‍പതുകാരിയായ അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് നാല്‍പ്പത്തിയഞ്ചുകാരിയായ മാതാവ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. വീട്ടില്‍വെച്ച് ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നത്. സംഭവത്തില്‍ അമ്മ മുക്താബായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്ന വാഡി സ്വദേശിയായ പെണ്‍കുട്ടി സമീപവാസിയായ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലാണ് കുട്ടി ഗര്‍ഭിണിയായത്. മകള്‍ ഗര്‍ഭിണിയാണെന്ന് കണ്ട അമ്മ മുക്താബായ് ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി അനുസരിക്കാന്‍ തയാറായില്ല. കുടുംബത്തിന് അപമാനമാകുമെന്ന ഭയമാണ് മുക്താബായിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാന്‍ മുക്താബായ് മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സമീപവാസികളായ ചിലരാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button