International

വൈദികന്റെ തലയറുത്ത് 19കാരനായ ഐഎസ് ഭീകരന്റെ ക്രൂരത

ഫ്രാന്‍സ് : വൈദികന്റെ തലയറുത്ത് ഐഎസിന്റെ ക്രൂരത. സിറിയയിലേക്ക് കടക്കാന്‍ രണ്ട് തവണ ശ്രമിച്ച 19കാരനായ അഡെല്‍ കെര്‍മിഷ് എന്ന തീവ്രവാദിയും മറ്റൊരാളും ചേര്‍ന്നാണ് പള്ളിയില്‍ അറബിക് ശ്ലോകങ്ങള്‍ ചൊല്ലിയ ശേഷം കഴുത്തറുക്കല്‍ നിര്‍വ്വഹിച്ചത്. നോര്‍മണ്ടിലെ പള്ളിയില്‍ കുര്‍ബാന നടക്കുമ്പോഴാണ് ഐ.എസ് ഭീകരന്‍ 84 വയസുള്ള ഫാദര്‍ ജാക്വസ് ഹാമെലിന്റെ കഴുത്തറുത്തത്.

പള്ളിയുടെ വലിയ വാതില്‍ അടച്ചിരുന്നതിനാല്‍ പള്ളിയുടെ പുറകുവശത്തെ വാതിലിലൂടെയാണ് ഭീകരര്‍ പള്ളിയില്‍ പ്രവേശിച്ചത്. കന്യാസ്ത്രീകളെ മറയാക്കിയാണ് അക്രമികള്‍ പള്ളിയില്‍ പ്രവേശിച്ചത്. സിറിയയിലേക്ക് കടക്കാന്‍ രണ്ട് തവണ ശ്രമിച്ച അഡെല്‍ കെര്‍മിഷ് എന്ന തീവ്രവാദിയും മറ്റൊരാളും ചേര്‍ന്നാണ് പള്ളിയില്‍ അറബിക് ശ്ലോകങ്ങള്‍ ചൊല്ലിയ ശേഷം കഴുത്തറുക്കല്‍ നിര്‍വ്വഹിച്ചത്.

‘നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഞങ്ങളെ കൊല്ലും’ എന്ന് അക്രമി ആക്രോശിച്ചതായി സംഭവത്തില്‍ നിന്നും രക്ഷപ്പെട്ട സിസ്റ്റര്‍ ഡാനിയല്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ യൂറോപ്പിലെ ക്രൈസ്തവ സമൂഹം ഏറെ ഭയപ്പെടുന്നു. പുരോഹിതനെ അള്‍ത്താരയില്‍ മുട്ട് കുത്തിച്ച് നിര്‍ത്തി, ശേഷം അറബി ഭാഷയില്‍ എന്തൊക്കെയോ ചൊല്ലി. ഇതെല്ലാം രണ്ടാമന്‍ വീഡിയോവില്‍ പകര്‍ത്തി. ഇതിന് ശേഷം ആയിരുന്നു ദാരുണമായ കൊല എന്ന് സിസ്റ്റര്‍ ഡാനിയല്‍ നടുക്കത്തോടെ ഓര്‍മ്മിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button