NewsInternational

സെക്സ് ജിഹാദിന് വിസമ്മതിച്ച യുവതികളോട് ഐ.എസ് കാണിച്ച ക്രൂരത കേട്ട് ലോകം നടുങ്ങി

മൊസ്യൂള്‍: യുവതികളെ പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന ഐ.എസ് ക്രൂരത തുറന്നുകാട്ടുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തായി. സെക്സ് ജിഹാദിന് വിസമ്മതിച്ച 19 യുവതികളെ ഐ.എസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗസ്ത് 1നോ 2 നോ ആണ് കൂട്ടക്കൊല നടന്നത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ മാസത്തിലും ഇതുപോലെ യുവതികളെ ഐ.എസ് ഇതേ കാരണത്താല്‍ കൊലപ്പെടുത്തിയിരുന്നു. മൊസ്യൂളില്‍ വെച്ച് 19 യുവതികളെ കൊലപ്പെടുത്തിയ വിവരം കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവായ മിമോസിനിയാണ് പുറത്തുവിട്ടത്. എന്നാണ് ഈ സംഭവം ഉണ്ടായത് എന്ന് വ്യക്തമല്ല. എന്തായാലും ആഗസ്ത് ആദ്യവാരമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. സെക്ഷ്വല്‍ ജിഹാദില്‍ പങ്കുകൊള്ളാന്‍ വിസമ്മതിച്ചതിനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് മിമോസിനി ഒരു ഇറാനി ചാനലിനോട് പറഞ്ഞു. ഇറാഖിലും സിറിയയിലും ഐ.എസ് നടത്തുന്ന കൂട്ടക്കൊലകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുവന്ന ശേഷം ലൈംഗിക അടിമകളാകുന്ന ഭീകരര്‍ ഇവരെ വില്‍പനയ്ക്ക് വെയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രാകൃതമായ രീതിയിലുള്ള കന്യാകാത്വ പരിശോധനയും ഹീനമായ ഗര്‍ഭഛിദ്ര മാര്‍ഗങ്ങളും ഇവര്‍ക്ക് സ്വീകരിക്കേണ്ടിവരുന്നു. ഒരു ലൈംഗിക അടിമ ഭീകരര്‍ക്ക് വേണ്ടി 20 തവണ കന്യാചര്‍മം വെച്ചുപിടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ വരെ ഐസിസ് വില്‍ക്കാന്‍ വെച്ചതായി കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button